സമവാക്യങ്ങൾ സമവായത്തിലായി; ഹസന് സമയം തെളിഞ്ഞു
സമവാക്യങ്ങൾ സമവായത്തിലായി;  ഹസന് സമയം തെളിഞ്ഞു
Saturday, March 25, 2017 12:44 PM IST
ന്യൂഡൽഹി: മുതിർന്ന വൈസ് പ്രസിഡന്‍റ്, സാമുദായിക സന്തുലനം, ഗ്രൂപ്പ് സമവാക്യം, ഉമ്മൻ ചാണ്ടിയുടെയും എ.കെ. ആന്‍റണിയുടെയും പിന്തുണ എന്നിവയാണ് കെപിസിസി താത്കാലിക പ്രസിഡന്‍റ് സ്ഥാനം എം.എം. ഹസന് ലഭിക്കാൻ ഇടയാക്കിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അതേ സമുദായത്തിൽനിന്നു പിസിസി അധ്യക്ഷനെക്കൂടി നിയമിച്ചാൽ കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥയ്ക്കു കോട്ടം വരുമെന്നതാണു ഹൈക്കമാൻഡിനു താത്പര്യമുണ്ടായിട്ടും വി.ഡി. സതീശനു തടസമായത്.

ഡിസംബറിനു മുന്പു സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കുന്പോൾ പുതിയ പിസിസി പ്രസിഡന്‍റിനെ കണ്ടെത്താനാണു ഹൈക്കമാൻഡിന്‍റെ ഇപ്പോഴത്തെ തീരുമാനം. എല്ലാ വിഭാഗം നേതാക്കളുമായി വിശദമായ ചർച്ച നടത്തി സമവായത്തിലൂടെ നേതാവിനെ കണ്ടെത്താനാകും ശ്രമം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കാനും ബിജെപിയെയും സിപിഎമ്മിനെയും പ്രതിരോധിക്കാനും കഴിയുന്ന നേതാവിനെ കെപിസിസി പ്രസിഡന്‍റാക്കണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചിട്ടുണ്ട്. പാർട്ടിയിലെ സാന്പത്തിക പ്രതിസന്ധി മറികടക്കാനും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോയി പ്രവർത്തകരിൽ ആവേശം പകരാൻ കഴിയുന്ന നടപടികൾ സ്വീകരിക്കാനുമാണ് ഹസനുള്ള എഐസിസി നേതൃത്വത്തിന്‍റെ സന്ദേശം.

സാമുദായിക പരിഗണനയും ഗ്രൂപ്പ് സമവാക്യവും പരിഗണിച്ച് ഹസനു ചുമതല നൽകണമെന്നാണ് ഉമ്മൻ ചാണ്ടി നിർദേശിച്ചത്. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ പറഞ്ഞതുപോലെ താൻ പദവി ഏറ്റെടുക്കാനില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. മുതിർന്ന വൈസ് പ്രസിഡന്‍റായ ഹസനു ചുമതല നൽകുന്നതിനോടു രമേശ് ചെന്നിത്തലയും വിയോജിച്ചില്ല. ഉമ്മൻ ചാണ്ടിയുടെ നിർദേശത്തോട് ആന്‍റണിയും അഹമ്മദ് പട്ടേലും യോജിച്ചതോടെ ഹസന് താത്കാലിക ചുമതല നൽകാൻ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ശിപാർശ ചെയ്തു. പ്രമുഖ സഖ്യകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പു വളരെ അടുത്തെത്തിയതും ഹസന് അനുകൂലമായി.


പ്രബലമായ എ വിഭാഗത്തെയും ഉമ്മൻ ചാണ്ടിയെയും പിണക്കി കൊണ്ട് പാർട്ടിക്കു കേരളത്തിൽ വളർച്ച പ്രയാസമാകുമെന്ന് ഹൈക്കമാൻഡിനു ബോധ്യമുണ്ട്. ഗ്രൂപ്പുകൾക്കതീതമായി സുധീരനെ നിയമിച്ച പരീക്ഷണം പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ലെന്ന വിലയിരുത്തലുമുണ്ട്. പാർട്ടി പ്രസിഡന്‍റിന്‍റെ ചുമതല മികച്ച പ്രതിച്ഛായയുള്ള ചെറുപ്പക്കാരനു നൽകണമെന്ന പൊതുഅഭിപ്രായം ശരിവച്ചെങ്കിലും മറ്റു പല കാര്യങ്ങളും അതിനു തടസമായി.

കെപിസിസിയുടെ സാന്പത്തികനില മോശമാണെന്നതും ചർച്ച ചെയ്യപ്പെട്ടു. പാർട്ടി പ്രവർത്തനത്തിനും പാർട്ടി ചാനലിന്‍റെയും പത്രത്തിന്‍റെയും നടത്തിപ്പിനും ഹസനെപ്പോലെ പരിചയസന്പന്നനും പക്വമതിയുമായ നേതാവ് ഗുണകരമാകുമെന്നു ഹൈക്കമാൻഡ് കണക്കുകൂട്ടുന്നു. കെ. മുരളീധരൻ, വി.ഡി. സതീശൻ തുടങ്ങിയവർക്കു പ്രവർത്തകരിൽ ആവേശം പകരാനാകുമെന്ന വിലയിരുത്തലുണ്ടെങ്കിലും സാമുദായിക, ഗ്രൂപ്പ് പരിഗണനകളടക്കം മറ്റു പലതും ഹസനുതന്നെ ചുമതല നൽകാൻ പ്രേരിപ്പിച്ചു. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്കു സ്ഥിരമായി നിയമനം നടത്തുന്നതിനുമുന്പു സംസ്ഥാന കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ അഭിപ്രായം ആരാഞ്ഞ് സമവായത്തിലൂടെ അർഹനായ നേതാവിനെ കണ്ടെത്തണമെന്നും നേരത്തെ മുതിർന്ന നാല് എംപിമാർ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്കു നയിക്കാൻ കഴിവും സ്വീകാര്യതയും അർഹതയും ഉള്ളയാളെ സമവായത്തിലൂടെ തെരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് എംപിമാരിൽ രണ്ടു പേർ നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.