കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കാൻ ഡിസം.31 വരെ സമയം
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കാൻ ഡിസം.31 വരെ സമയം
Monday, March 27, 2017 1:54 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കുന്നതിനു ഡിസംബർ 31 വരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സമയം നീട്ടി നൽകി. ഇതേസമയം, മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പു പൂർത്തിയായി കഴിഞ്ഞു മാത്രമേ കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പും അതുവഴി സ്ഥിരം കെപിസിസി പ്രസിഡന്‍റു നിയമനവും എഐസിസി ചർച്ച ചെയ്യുകയുള്ളൂവെന്ന് ഹൈക്കമാൻഡ് ദീപികയോടു പറഞ്ഞു.

അടുത്ത ജൂണ്‍ 30നു മുന്പു എല്ലാ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും കോണ്‍ഗ്രസിന്‍റെ സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കണമെന്നായിരുന്നു ഇലക്‌ഷൻ കമ്മീഷന്‍റെ മുൻ നിർദേശം. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മൂലം ജൂണിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന കോണ്‍ഗ്രസിന്‍റെ കത്തിനെ തുടർന്നാണു ആറു മാസത്തേക്കു കൂടി സമയം നീട്ടി നൽകിയത്. 2017 ഡിസംബറിൽ കൂടുതൽ സമയം നീട്ടി നൽകില്ലെന്ന മുന്നറിയിപ്പും കമ്മീഷൻ നൽകിയിട്ടുണ്ട്.

ഡിസംബറോടെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി എഐസിസി പ്രസിഡന്‍റായി ഒൗദ്യോഗികമായി തെരഞ്ഞെടുക്കപ്പെടാൻ ഇതോടെ വഴിയൊരുങ്ങി. ഇതിനു തൊട്ടുമുന്പായി കെപിസിസിക്കു മുഴുസമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. അതു വരെ എം.എം. ഹസൻ പിസിസി പ്രസിഡന്‍റായി തുടരും.

ഈ വർഷം ഡിസംബർ 31 വരെ സോണിയാ ഗാന്ധി എഐസിസി അധ്യക്ഷയായി തുടരുമെന്നു വർക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നതാണെന്ന് ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഭരണഘടന അനുസരിച്ചു തീരുമാനമെടുക്കാനുള്ള ഏറ്റവും ഉന്നത സമിതിയാണു വർക്കിംഗ് കമ്മിറ്റി. ഇതു കൂടി കണക്കിലെടുത്താണു തെരഞ്ഞെടുപ്പു നടത്താനുള്ള സമയപരിധി ഡിസംബർ അവസാനം വരെ നീട്ടണമെന്ന പാർട്ടിയുടെ അപേക്ഷ തെരഞ്ഞെുപ്പു കമ്മീഷൻ അംഗീകരിച്ചതെന്നും ദ്വിവേദി വിശദീകരിച്ചു. ഏതെങ്കിലും പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പു സംബന്ധിച്ചു തീയതി നിശ്ചയിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് അധികാരപരിധി ഇല്ലെന്ന് ഇതിനിടെ കോണ്‍ഗ്രസ് വക്താവും നിയമജ്ഞനുമായ അഭിഷേക് സിംഗ്വി പത്രലേഖകരോടു പറഞ്ഞു.


മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസിന്‍റെ ദേശീയ തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ. കേരളത്തിൽ അടക്കം ഏതാനും സംസ്ഥാനങ്ങളിൽ ബൂത്ത്, മണ്ഡലം തലം മുതൽ ഡിസിസി, പിസിസി തെരഞ്ഞെടുപ്പു പൂർത്തിയാക്കാൻ മാസങ്ങൾക്കു മുന്പേ മുല്ലപ്പള്ളി ശ്രമിച്ചെങ്കിലും സംസ്ഥാനത്തെ നേതാക്കൾ വേണ്ടത്ര സഹകരണവും പിന്തുണയും നൽകിയില്ല. എന്നാൽ കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പു ശരിയായ രീതിയിൽ നടത്തിയേ മതിയാകൂ എന്ന കർശന നിലപാടിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എ വിഭാഗവും.

വി.എം. സുധീരൻ രാജിവച്ചൊഴിയുകയും ഹസന് താത്കാലിക പ്രസിഡന്‍റ് സ്ഥാനം നൽകുകയും ചെയ്തത് എ വിഭാഗത്തിനെ സന്തോഷിപ്പിക്കുന്നുണ്ട്. കെഎസ്്‌യു സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കിയതും സംസ്ഥാന പ്രസിഡന്‍റു പദവിയും മഹാഭൂരിപക്ഷം ജില്ലകളും പിടിച്ചെടുക്കാനായതും ഉമ്മൻ ചാണ്ടി വിഭാഗത്തിന് ആവേശം പകരുന്നതുമാണ്. അതിനാൽ തന്നെ പരസ്പരം വാശിയോടെ മൽസരിച്ചു കോണ്‍ഗ്രസിൽ തെരഞ്ഞെടുപ്പു നടത്തുന്നതിനോട് ഐ വിഭാഗത്തിനും ഇതര ചെറു ഗ്രൂപ്പുകൾക്കും വലിയ താത്പര്യമില്ല.
എന്നാൽ സംഘടനാ തെരഞ്ഞെടുപ്പു നടത്തണമെന്ന എയുടെ ആവശ്യം അംഗീകരിക്കുമെന്നു രാഹുൽ ഗാന്ധി ഉറപ്പു നൽകിയിരുന്നു. മലപ്പുറം തെരഞ്ഞെടുപ്പിനു ശേഷം ഇതുസംബന്ധിച്ച ചർച്ചകൾ നടത്തുമെന്നാണു ഹൈക്കമാൻഡ് ഇന്നലെ വിശദീകരിച്ചത്.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.