കർഷക ആത്മഹത്യ: നടപടികൾ വിശദമാക്കാൻ സുപ്രീം കോടതി നിർദേശം
കർഷക  ആത്മഹത്യ: നടപടികൾ വിശദമാക്കാൻ സുപ്രീം കോടതി നിർദേശം
Monday, March 27, 2017 1:54 PM IST
ന്യൂഡൽഹി: രാജ്യത്തെ കർഷക ആത്മഹത്യകൾ തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്നു വിശദമാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ നിർദേശം. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

കർഷകരെ സഹായിക്കുന്നതിനു പ്രത്യേക നയം രൂപീകരിച്ച് അറിയിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോടു ആവശ്യപ്പെട്ടു. കാർഷിക വിളകൾക്കു നാശമുണ്ടായാൽ നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും ഇൻഷ്യുറൻസ് പരിരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും കാർഷിക വിളകൾ കർഷകരിൽ നിന്നു നേരിട്ട് ഏറ്റെടുക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹ വിശദമാക്കി. കർഷക ആത്മഹത്യകൾ തടയുന്നതിനായി സമഗ്രമായ നയം രൂപീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇതേ തുടർന്ന് കൃഷി സംസ്ഥാന വിഷയമാണെന്നു വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച്, സംസ്ഥാന സർക്കാരുകളുമായി ചേർന്ന് കർഷക ആത്മഹത്യ പ്രശ്നം അടിത്തട്ടിൽ നിന്നു പരിഹരിക്കാവുന്ന വിധത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ കോടതി കേന്ദ്രത്തോടു നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.