ന്യൂനപക്ഷ, പിന്നോക്ക സ്ഥാപനങ്ങളിലെ ഒഴിവുകൾ: പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ സ്തംഭിച്ചു
ന്യൂനപക്ഷ, പിന്നോക്ക സ്ഥാപനങ്ങളിലെ ഒഴിവുകൾ: പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ സ്തംഭിച്ചു
Monday, March 27, 2017 2:08 PM IST
ന്യൂഡൽഹി: പിന്നോക്ക ‌വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള സ്ഥാപനങ്ങളിലും ന്യൂനപക്ഷ കമ്മീഷനുകളിലെയും ഒഴിവുകൾ നികത്താത്തതിനെച്ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. സഭ ഇന്നലെ ചേർന്നയുടൻ കോണ്‍ഗ്രസ് വിഷയം ഉന്നയിച്ചു. തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തിൽ സഭയുടെ പ്രവർത്തനം പലതവണ തടസപ്പെട്ടു.

ശൂന്യവേളയിലാണ് കോണ്‍ഗ്രസ് വിഷയം ഉന്നയിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിയമനം നടത്താതെ ഒഴിവാക്കിയിട്ടിരിക്കുകയാണെന്ന് കോൺഗ്രസിലെ നരേ ന്ദ്ര ബുദാനിയ ആരോപിച്ചു. ഇതു ജനാധിപത്യവിരുദ്ധമാണെന്നും എംപി ചൂണ്ടിക്കാട്ടി. തുടർന്ന് എസ്പി, ബിഎസ്പി അംഗങ്ങളും വിഷയത്തോടു യോജിച്ച് പ്രതിഷേധമുയർത്തി. മുദ്രാവാക്യം വിളികൾ ഉച്ചത്തിലായതോടെ പത്തു മിനിറ്റ് ഉപാധ്യക്ഷൻ പി.ജെ കുര്യൻ സഭ നിർത്തിവച്ചു.

ദേശീയ പട്ടികജാതി കമ്മീഷൻ, പട്ടികവർഗ കമ്മീഷൻ, പിന്നോക്ക വിഭാഗ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ എന്നിവയോടും സർക്കാരിന് അലംഭാവമാണുള്ളതെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം കൂടി പങ്കു ചേർന്നതോടെ വിഷയത്തിൽ മന്ത്രി മറുപടി നൽകുമെന്ന് ഉപാധ്യക്ഷൻ പറഞ്ഞു. ഇതിൽ തൃപ്തരാകാതിരുന്ന പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. സ്കൂൾ പ്രവേശനത്തിനു പോലും തെലുങ്കാനയിലെ പട്ടികജാതി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് കോണ്‍ഗ്രസിലെ രേണുക ചൗധരി ആരോപിച്ചു. ഉച്ചത്തിൽ സംസാരിച്ച രേണുകയോട് അലറി വിളിക്കേണ്ട കാര്യമില്ലെന്നും മന്ത്രി മറുപടി പറയുമെന്നും ഉപാധ്യക്ഷൻ പറഞ്ഞു. ബഹളം രൂക്ഷമായതോടെ സഭ വീണ്ടും നിർത്തിവച്ചു.


സഭ വീണ്ടും ചേർന്നപ്പോൾ നോട്ടീസ് നൽകാതെ ഈ വിഷയം ശൂന്യവേളയിൽ ഉന്നയിക്കാവില്ലെന്ന് ചെയർ വ്യക്തമാക്കി. ബിഎസ്പി നേതാവ് മായാവതി സർക്കാർ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുകയാണെന്ന് ആരോപിച്ചു.

ന്യൂനപക്ഷ കമ്മീഷനുകൾ അടച്ചുപൂട്ടാനാണോ സർക്കാരിന്‍റെ നീക്കമെന്നും മായാവതി ചോദിച്ചു. സർക്കാരിന്‍റെ സബ്കാ സാത്ത് സബ്കാ വികാസ് പരിപാടിയിൽ ന്യൂനപക്ഷങ്ങൾ ഉൾപ്പെടില്ലേ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്‍റെ ചോദ്യം. പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങിയതോടെ സഭ വീണ്ടും പിരിഞ്ഞു.
ചോദ്യോത്തരവേളയിലും പ്രതിഷേധം ആവർത്തിച്ചപ്പോൾ ചെയർമാൻ ഹമീദ് അൻസാരിയും സഭ പിരിച്ചുവിട്ടു. വീണ്ടും ചേർന്നപ്പോൾ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വിഷയത്തിൽ മറുപടി നൽകാൻ എഴുന്നേറ്റെങ്കിലും പ്രതിപക്ഷ ബഹളത്തിൽ മുങ്ങി.
ചോദ്യോത്തര വേളയിൽ ഇതനുവദിക്കാനാകില്ലെന്ന് ചെയർമാനും വ്യക്തമാക്കി. പ്രതിപക്ഷം പരിഹാരമല്ല, മറിച്ച് വിഷയത്തെ രാഷ്‌ട്രീയവത്കരിക്കാനാണു ശ്രമിക്കുന്നതെന്ന് നായിഡു ആരോപിച്ചു. ഇതൊന്നും കണക്കിലെടുക്കാതെ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ വീണ്ടു പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.