രാം ഗോവിന്ദ് ചൗധരി പ്രതിപക്ഷ നേതാവാകും
Tuesday, March 28, 2017 1:47 PM IST
ലക്നോ: മുതിർന്ന എംഎൽഎ രാം ഗോവിന്ദ് ചൗധരി യുപിയിൽ പ്രതിപക്ഷനേതാവാകും. സമാജ്‌വാദി പാർട്ടി നിയമസഭാ കക്ഷി നേതാവായി ചൗധരിയെ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നിയോഗിച്ചു.

മുതിർന്ന നേതാക്കളായ അസം ഖാനെയും ശിവ്‌പാൽ യാദവിനെയും വെട്ടിയാണു ചൗധരിയെ അഖിലേഷ് നിയമസഭാ കക്ഷി നേതാവാക്കിയത്. 403 അംഗ സഭയിൽ എസ്പിക്ക് 47 അംഗങ്ങളാണുള്ളത്.

കിഴക്കൻ യുപിയിലെ ബൻസ്ദിഹ് എംഎൽഎയാണു രാം ഗോവിന്ദ് ചൗധരി.
പാർട്ടിയിൽ മറ്റൊരു അധികാരകേന്ദ്രം ‍ഉയർന്നുവരുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് ഖാനെയും ശിവ്പാലിനെയും അഖിലേഷ് ഒഴിവാക്കിയത്.

അതേസമയം, ചൗധരിയെ നിയമസഭാ കക്ഷി നേതാവാക്കുന്നതു ബിജെപിയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണെന്നു രാഷ്‌ട്രീയ ലോക് ദൾ(ആർഎൽഡി) സംസ്ഥാന പ്രസിഡന്‍റ് മസൂദ് അഹമ്മദ് ആരോപിച്ചു.

യുപിയിൽ ഇരു സഭകളിലെയും സമാജ്‌വാദി പാർട്ടിയുടെ സംയുക്ത നേതാവായി അഖിലേഷ് യാദവിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന എംഎൽഎമാരുടെയും എംഎൽസിമാരുടെയും യോഗത്തിൽനിന്നു മുതിർന്ന നേതാക്കളായ അസം ഖാനും ശിവ്‌പാൽ യാദവും വിട്ടുനിന്നു. യുപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ് അഖിലേഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.