ധനകാര്യ ബിൽ: രാജ്യസഭയിൽ തിരിച്ചടി
Wednesday, March 29, 2017 12:47 PM IST
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന് ഞെട്ടലുണ്ടാക്കി ധനകാര്യ ബില്ലിൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ രാജ്യസഭയിൽ പാസായി. ലോക്സഭയിൽ പാസാക്കിയ ധനകാര്യബില്ലിനു പ്രതിപക്ഷം കൊണ്ടു വന്ന അഞ്ചു ഭേദഗതികളാണ് രാജ്യസഭയിൽ ഇന്നലെ പാസായത്. മൂന്നെണ്ണം കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്‍റെയും രണ്ടെണ്ണം സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടേതുമായിരുന്നു. ഭേദഗതികൾ 27നും 34നും ഇടയിൽ വോട്ടുകളുടെ വ്യത്യാസത്തിലാണു പാസായത്.

വോട്ടിംഗ് നടത്തുന്നതിനു മുൻപായി തൃണമൂൽ കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ചു. 245 അംഗ സഭയിൽ ബിജെപിക്ക് 56 അംഗങ്ങളും എൻഡിഎക്ക് 74 അംഗങ്ങളുമാണുള്ളത്. ലോക്സഭയിൽ പാസാക്കിയ ധനകാര്യ ബിൽ പാസാക്കി 14 ദിവസത്തിനുള്ളിൽ മടക്കുന്നതാണ് പതിവ് രീതി. എന്നാൽ, ഇതിനു വിരുദ്ധമായി ഇന്നലെ ഭേദഗതികൾ വോട്ടിനിട്ടു പാസാക്കിയത് കേന്ദ്രസർക്കാരിനു തിരിച്ചടിയായി. ഈ ഭേദഗതികൾ ലോക്സഭയ്ക്കു തള്ളിക്കളയാം.

രാഷ്‌ട്രീയ പാർട്ടികൾക്കുള്ള സംഭാവന സംബന്ധിച്ചുള്ളതായിരുന്നു യെച്ചൂരിയുടെ ഭേദഗതി. ആദായ നികുതി ഉദ്യോഗസ്ഥരുടെ അധികാര പരിധി സംബന്ധിച്ചായിരുന്നു ദിഗ് വിജയ് സിംഗിന്‍റെ ഭേദഗതി. ആദായ നികുതി അസിസ്റ്റന്‍റ് കമ്മീഷണർക്ക് കമ്മീഷണറേക്കാൾ അധികാരം നൽകരുതെന്ന് സിംഗ് ചൂണ്ടിക്കാട്ടി.

ധനകാര്യ ബില്ലിന്‍റെ ചർച്ചക്കിടെ ആധാറിനെ ചൊല്ലി അരുണ്‍ ജയ്റ്റ്‌ലിയും പി. ചിദംബരവും ഏറ്റുമുട്ടി. ആധാർ വിവരങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്ത് ചിദംബരം ഉൾപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തി. ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ആധാർ നന്പർ പരസ്യമായതു സംബന്ധിച്ച് ഭാര്യ സാക്ഷി ധോണി പരാതിപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വിഷയം ഉന്നയിച്ചത്.
പെന്‍റഗണ്‍ വരെ ഹാക്ക് ചെയ്യപ്പെട്ടു. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടില്ലെന്ന കാര്യത്തിൽ എന്തുറപ്പാണുള്ളതെന്നും ചിദംബരം ചോദ്യം ചെയ്തു. ആധാറില്ലാതിരുന്നിട്ടും പെന്‍റഗണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു ജയ്റ്റ്‌ലിയുടെ മറുപടി. സാക്ഷി ധോണിയുടെ പരാതി സംബന്ധിച്ച് അതൊരു സ്ഥാപനത്തിന്‍റെ പക്വതയില്ലാത്ത നടപടിയായിരുന്നെന്നും ആ സ്ഥാപനത്തെ കരിന്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ആധാറിനെ ആദായ നികുതിയുമായി ബന്ധപ്പെടുത്തിയതിനെയും കോണ്‍ഗ്രസ് നേതാവ് ചോദ്യം ചെയ്തു. ബാങ്ക് അക്കൗണ്ടുകളും നികുതി വിവരങ്ങളും ഹാക്ക് ചെയ്യപ്പെടില്ലെന്ന് എന്താണുറപ്പ്. എന്തു സാങ്കേതിക ഉറപ്പാണ് ഇക്കാര്യത്തിലുള്ളതെന്നും ചിദംബരം ചോദിച്ചു. സുരക്ഷാ സംവിധാനങ്ങൾ തകർക്കപ്പെടുകയും ഹാക്കിംഗ് ഉണ്ടാകുകയും ചെയ്യുകയാണെങ്കിൽ അതെല്ലായിടത്തും ഉണ്ടാകുമെന്നായിരുന്നു ജയ്റ്റ്‌ലിയുടെ മറുപടി. അത് ആധാറുണ്ടോ ഇല്ലയോ എന്നത് അനുസരിച്ചാരിയിക്കില്ല. ചില വിവരങ്ങൾ ചോർത്തപ്പെടുന്നത് അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയുടെ പരാജയം കൊണ്ടു മാത്രമല്ലെന്നും മന്ത്രി പറഞ്ഞു.


കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും കപിൽ സിബലും ആധാർ വിവരങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്തു. ആധാർ വിവരങ്ങൾ ചോർത്തി നൽകുന്നവർക്ക് എന്തു തരം ശിക്ഷയാണ് നൽകുന്നതെന്ന് വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സർക്കാർ സുപ്രീംകോടതി നിർദേശങ്ങളെ മറികടക്കുകയാണെന്നാണ് കപിൽ സിബൽ ആരോപിച്ചത്.

ചർച്ചക്കു മറുപടി പറയുന്നതിനിടെ വിവിധ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്ന സർക്കാർ നടപടിയെ ന്യായികരിച്ചാണ് ജയ്റ്റ്ലി സംസാരിച്ചത്. ഇത് നികുതി വെട്ടിപ്പ് നടുത്തുന്നത് ഉൾപ്പടെയുള്ള തട്ടിപ്പുകാരെ കണ്ടെത്തുന്നതിന് അനിവാര്യമാണ്. ആധാർ കൊണ്ടു വന്നത് യുപിഎ സർക്കാരാണ്. എന്നാൽ അത് വിപുലീകരിച്ചത് ഈ സർക്കാരിന്‍റെ കാലത്താണ്. മുൻപ് ആധാറിന്‍റെ കാര്യത്തിൽ പല സംശയങ്ങളുമുണ്ടായിരുന്നു. കോണ്‍ഗ്രസും ഈ സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ വിശദീകരണത്തോടെ ആശങ്കകളെല്ലാം നീങ്ങിയെന്നുമായിരുന്നു ജയ്റ്റ്ലി അവകാശപ്പെട്ടത്. ആധാർ നിർബന്ധമാക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ നിരന്തരമായ ചോദ്യം ചെയ്യലിൽ ജനങ്ങളുടെ ഗുണത്തിന് വേണ്ടി രൂപികരിച്ച സംവിധാനം ഉപയോഗിക്കുന്നതിൽ എന്താണു തെറ്റെന്നായിരുന്നു ജയ്റ്റ്ലിയുടെ മറുചോദ്യം.

ആധാർ ഏജൻസി വഴിയാണ് ധോണിയെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ ചോർന്നത്. ധോണിയോടുള്ള ആരാധന കൊണ്ടു താരത്തിന്‍റെയും കുടുംബത്തിെൻറയും ആധാർ രേഖകൾ ഏജൻസി ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് ആധാർ നിർബന്ധമാക്കുന്നതിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. അതേ സമയം ധോണിയുടെ വ്യക്തിഗത വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്ന് വാർത്ത വിനിമയ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു.

ആധാർ കാർഡ് ഭാവിയിൽ ഏക തിരിച്ചറിയിൽ കാർഡായി മാറുമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ലോക്സഭയിൽ നടന്ന ചർച്ചയിൽ മറുപടി പറഞ്ഞത്. വോട്ടർ ഐഡി കാർഡ്, പാൻകാർഡ് തുടങ്ങിയവക്കു പകരം ആധാർ കാർഡ് മാത്രമാക്കി മാറ്റും. ധനകാര്യ ബില്ല് പാസാക്കുന്നതിനു മുൻപായി നടന്ന ചർച്ചയിൽ നിരവധി തിരിച്ചറിയൽ കാർഡുകൾ ഉള്ളപ്പോൾ ആധാർ കാർഡ് നിർബന്ധമാക്കുന്നത് എന്തിനാണെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിനു മറുപടിയായാണ് ജയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭയിൽ ശബ്ദ വോട്ടോടെ ധനകാര്യബില്ല് 2017 പാസാക്കി. ആധാർ കാർഡ് സംബന്ധിച്ച മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ ബിജെഡി ലോക്സഭയിൽ നിന്നിറങ്ങിപ്പോയി. 40 ഭേദഗതികളോടെയാണ് ബില്ല് ലോക്സഭയിൽ പാസായത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.