ശ്രീ ശ്രീ രവിശങ്കറിനെതിരേ ഹരിത ട്രൈബ്യൂണലിന്‍റെ കടുത്ത വിമർശനം
ശ്രീ ശ്രീ രവിശങ്കറിനെതിരേ ഹരിത ട്രൈബ്യൂണലിന്‍റെ കടുത്ത വിമർശനം
Thursday, April 20, 2017 1:18 PM IST
ന്യൂഡൽഹി: യമുന തീരത്ത് നടന്ന ലോക സാംസ്കാരികോത്സവത്തോട് അനുബന്ധിച്ചുണ്ടായ പാരിസ്ഥിതിക നഷ്ടത്തിൽ ശ്രീ ശ്രീ രവിശങ്കറിനെതിരേ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ കടുത്ത വിമർശനം.

ലോക സാംസ്കാരിക സമ്മേളനത്തെ തുടർന്നു യമുനാതീരം വ്യാപകമായി നശിപ്പിക്കപ്പെട്ടെന്ന വിദഗ്ധ സമിതി കണ്ടെത്തലിനെതിരേ കടുത്ത ആക്ഷേപമുന്നയിച്ച ശ്രീ ശ്രീ രവിശങ്കറിന്‍റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നു ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റീസ് സ്വതന്തർ കുമാർ നിരീക്ഷിച്ചു. നിങ്ങൾക്ക് യാതൊരു ഉത്തരവാദിത്വബോധവുമില്ല. തോന്നുന്നതെന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോയെന്നും ട്രൈബ്യൂണൽ ചോദിച്ചു.

ലോക സാംസ്കാരിക സമ്മേളനം നടന്നതിനു ശേഷമുള്ള യമുന തീരത്തെ പരിസ്ഥിതി നാശത്തെക്കുറിച്ചു പരിശോധിച്ച വിദഗ്ധ സമിതി, തീരം പുനഃസ്ഥാപിക്കണമെങ്കിൽ കുറഞ്ഞത് പത്ത് വർഷം വേണ്ടിവരുമെന്നും 13.29 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും റിപ്പോർട്ട് നൽകിയിരുന്നു. ഇതു സംബന്ധിച്ചു പ്രതികരിച്ച ശ്രീ ശ്രീ രവിശങ്കർ, യമുന തീരത്ത് പരിസ്ഥിതി നാശമുണ്ടായെന്നതു നുണയാണെന്നും അങ്ങനെയുണ്ടെങ്കിൽ അതിനു ഹരിത ട്രൈബ്യൂണലാണ് കാരണക്കാരെന്നും ആക്ഷേപമുന്നയിച്ചിരുന്നു. പിഴ ചുമത്തണമെങ്കിൽ പരിപാടിക്ക് അനുമതി നൽകിയ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കായിരിക്കണമെന്നും യമുനാ തീരം അത്ര നിർമലവും നശിപ്പിക്കപ്പെടുന്നതുമായിരുന്നു എങ്കിൽ ലോക സാംസ്കാരിക ആഘോഷ പരിപാടി നടക്കുന്നത് തടയുകയാണ് വേണ്ടിയിരുന്നതെന്നും രവിശങ്കർ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചത്.


പ്രസ്താവനയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷ സമർപ്പിക്കാൻ ഹർജിക്കാരനോട് നിർദേശിച്ച ഹരിത ട്രൈബ്യൂണൽ, കേസിൽ മേയ് ഒൻപതിനു വീണ്ടും വാദം നടക്കുമെന്നും അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ച് 11 മുതൽ 13 വരെയാണ് യമുന തീരത്ത് ആർട്ട് ഓഫ് ലിവിംഗിന്‍റെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടി നടന്നത്. നദീ തീരത്തിന് വൻ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഗ്രീൻ ട്രൈബ്യൂണൽ ആർട്ട് ഓഫ് ലിവിംഗിന് അഞ്ചു കോടി രൂപ പിഴ വിധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.