യെച്ചൂരിയുടെ രാജ്യസഭാംഗത്വം: സിപിഎമ്മിൽ ഭിന്നത രൂക്ഷം
യെച്ചൂരിയുടെ രാജ്യസഭാംഗത്വം: സിപിഎമ്മിൽ ഭിന്നത രൂക്ഷം
Saturday, April 22, 2017 1:15 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമാക്കുന്നതിനെച്ചൊല്ലി മാർക്സിസ്റ്റ് പാർട്ടിയിൽ ഭിന്നത. പ്രതിപക്ഷ യോജിപ്പിനെന്ന പേരിൽ യെച്ചൂരി രാഹുലിനെ കണ്ടു കഴിഞ്ഞ ദിവസം ചർച്ച നടത്തിയതു സ്വന്തം സീറ്റ് ഉറപ്പിക്കാനാണെന്ന വാർത്തകൾക്കിടെയാണു പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ എതിർപ്പ്.

ഓഗസ്റ്റ് 18-നു കാലാവധി കഴിയുന്ന യെച്ചൂരിയുടെ പാർലമെന്‍റിലേക്കുള്ള തിരിച്ചുവരവ് ഇതോടെ പ്രതിസന്ധിയിലായി. പാർലമെന്‍റിൽ യെച്ചൂരിയുടെ സേവനം അനിവാര്യമെങ്കിൽ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയട്ടെയെന്നു വരെ പ്രകാശ് കാരാട്ടിന്‍റെ വിഭാഗക്കാർ രഹസ്യമായി പറയുന്നു. യെച്ചൂരി ജനറൽ സെക്രട്ടറിപദം ഒഴിഞ്ഞാൽ കാരാട്ട് പക്ഷത്തുള്ള ഒരാളാകും പകരം വരിക.

ജനറൽ സെക്രട്ടറിമാർ എംപിമാരാകാറില്ലെന്ന പാരന്പര്യവും കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നതിലെ വിയോജിപ്പുമാണു സിപിഎമ്മിലെ ഒരു വിഭാഗം യെച്ചൂരിക്കെതിരേ ഉയർത്തുന്നത്. പശ്ചിമബംഗാൾ നിയമസഭയിൽ സിപിഎമ്മിന് 26 പേർ മാത്രമേയൂള്ളൂ. കോണ്‍ഗ്രസിന് 44 എംഎൽഎമാർ ഇപ്പോഴുണ്ട്. കോണ്‍ഗ്രസ് പിന്തുണയില്ലാതെ സിപിഎമ്മിന് സ്ഥാനാർഥിയെ ജയിപ്പിക്കാനാകില്ല. സിപിഎമ്മിൽ നിന്നു യെച്ചൂരിയെ മാത്രമേ പിന്തുണയ്ക്കൂ എന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുമുണ്ട്.

രണ്ടു തവണയിൽ കൂടുതൽ അംഗത്വം പാടില്ലെന്ന സിപിഎമ്മിലെ പുതിയ വ്യവസ്ഥയും യെച്ചൂരിക്കു തടസമാണ്. 2015ൽ പാർട്ടി കോണ്‍ഗ്രസ് പാസാക്കിയ രാഷ്‌ട്രീയ നിലപാടിന് എതിരാണ് കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നതെന്നതും ഇവർ ഉന്നയിക്കുന്നു. കേരള ഘടകത്തിലെ പ്രമുഖരും പാർട്ടി ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുന്നില്ല.


രണ്ടു വർഷം മുന്പു പാർട്ടി ജനറൽ സെക്രട്ടറിയാകുന്പോൾ എംപിയായിരുന്നു എന്നാണ് യെച്ചൂരിയെ അനുകൂലിക്കുന്ന ബംഗാൾ ഘടകത്തിന്‍റെ വാദം. യെച്ചൂരി എംപി സ്ഥാനം രാജിവച്ചിരുന്നെങ്കിൽ സിപിഎമ്മിന് സീറ്റ് നഷ്ടമാകുമായിരുന്നു. സോമനാഥ് ചാറ്റർജിക്കുശേഷം പാർലമെന്‍റിലെ പ്രധാന ഇടതുശബ്ദമാണു യെച്ചൂരി. ബിജെപിക്കും നരേന്ദ്ര മോദി സർക്കാരിനുമെതിരേ പാർലമെന്‍റിൽ ശബ്ദിക്കാൻ യെച്ചൂരിക്കു പകരം വയ്ക്കാവുന്ന നേതാക്കളില്ല.

ബംഗാളിൽനിന്നു യെച്ചൂരിക്കു പുറമേ തൃണമൂൽ അംഗങ്ങളായ ഡെറിക് ഒബ്രിയൻ, ബന്ദോപാധ്യായ, പി. ഭട്ടാചാര്യ, ഡൊലാ സെൻ എന്നിവരുടെ കാലാവധിയും പൂർത്തിയാകും. 294 അംഗ അസംബ്ലിയിൽ 211 എംഎൽഎമാരുള്ള തൃണമൂൽ സ്ഥാനാർഥികൾ ജയിക്കുമെന്നുറപ്പ്. കോണ്‍ഗ്രസിനും 44 അംഗങ്ങളുള്ളതിനാൽ സ്വന്തം സ്ഥാനാർഥിയെ നിർത്തി ജയിപ്പിക്കാം.

രാജ്യസഭയിൽ ബിജെപി സർക്കാരിനെ പ്രതിരോധിക്കാൻ സീതാറാം യെച്ചൂരിയെ നിലനിറുത്തണമെന്ന അഭിപ്രായമാണ് തൃണമൂൽ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾക്കുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.