ശശികലയുടെ ബാനറുകൾ നീക്കം ചെയ്തു
ശശികലയുടെ ബാനറുകൾ നീക്കം ചെയ്തു
Wednesday, April 26, 2017 12:33 PM IST
ചെന്നൈ: അണ്ണാ ഡിഎംകെ ആസ്ഥാനമന്ദിരത്തിൽനിന്നു ജനറൽ സെക്രട്ടറി വി.കെ. ശശികലയുടെ പേരിലുള്ള ബാനറുകൾ നീക്കം ചെയ്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ പേരിലുള്ള ബാനറുകൾ മാത്രമേ ഇനി പാർട്ടി ആസ്ഥാനത്തുള്ളൂ. ശശികലയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ ഒ.പി.എസ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒ.പി.എസ് വിഭാഗത്തിന്‍റെ ആവശ്യപ്രകാരമല്ല ബാനറുകൾ നീക്കം ചെയ്തതെന്നും മുൻനിശ്ചയപ്രകാരമാണ് നടപടിയെന്നും നിയമമന്ത്രി വി.വി. ഷൺമുഖൻ പറഞ്ഞു.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വിഭാഗവും പനീർശെൽവം പക്ഷവും തമ്മിലുള്ള ലയനത്തിന് ആക്കംകൂട്ടുന്നതാണു ശശികലയുടെ പേരിലുള്ള ബാനറുകൾ നീക്കം ചെയ്തതെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ശശികലയുടെ സഹോദരീ പുത്രൻ ടി.ടി.വി. ദിനകരനെ കോടതി പോലീസ് കസ്റ്റഡിയിൽവിട്ടതും ലയനത്തിന് വേഗം നല്കുന്ന ഘടകമാണ്.


ശശികല കുടുംബത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നാണു ലയനം സംബന്ധിച്ച് ഒ.പി.എസ് വിഭാഗത്തിന്‍റെ പ്രധാന ആവശ്യം. ശശികലയുടെ ബാനർ നീക്കം ചെയ്തത് തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതിന്‍റെ ആദ്യചുവടാണ്. നടപടിയിൽ സന്തോഷമുണ്ടെന്നും ഒ.പി.എസ് വിഭാഗക്കാരനായ കെ.പി. മുനുസ്വാമി പറഞ്ഞു. ലയന ചർച്ചയ്ക്ക് അനുകൂല അന്തരീക്ഷമാണുള്ളതെന്ന് കഴിഞ്ഞ ദിവസം പനീർശെൽവം അഭിപ്രായപ്പെട്ടിരുന്നു. വൈകാതെ ഇ.പി.എസ്-ഒ.പി.എസ് ലയന ചർച്ച നടക്കുമെന്നാണ് ഇരു പക്ഷത്തുനിന്നുമുള്ള വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.