ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചതു വിഐപി സംസ്കാരം അവസാനിപ്പിക്കാൻ: മോദി
ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചതു വിഐപി സംസ്കാരം അവസാനിപ്പിക്കാൻ: മോദി
Sunday, April 30, 2017 11:44 AM IST
ന്യൂഡൽഹി: രാജ്യത്തു വിഐപി സംസ്കാരം അവസാനിപ്പിക്കുന്നതിനാണു ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില വ്യക്തികൾ മാത്രം വിഐപി (വെരി ഇംപോർട്ടന്‍റ് പേഴ്സണ്‍) എന്നതു മാറി എല്ലാവരും പ്രധാനപ്പെട്ടവരാകുന്ന ഇപിഐ (എവരി പേഴ്സണ്‍ ഈസ് ഇംപോർട്ടന്‍റ്) ആണ് ഇനിയെന്ന് മോദി പറഞ്ഞു. നവ ഭാരതത്തിന്‍റെ അടയാളം ഇപിഐ ആയിരിക്കുമെന്നു പ്രതിമാസ റേഡിയോ പ്രഭാഷണ പരന്പരയായ മൻ കി ബാത്തിൽ മോദി പറഞ്ഞു.

വിഐപി സംസ്കാരം ഇന്ത്യയുടെ ശാപമാണ്. ചിലർ മാത്രം വിഐപി എന്ന ചിന്താഗതി മാറ്റാനാണു വാഹനങ്ങളിൽ നിന്നു ചുവന്ന ബീക്കണ്‍ ലൈറ്റ് എടുത്തുമാറ്റിയത്. വാഹനങ്ങളിലാണു ചുവന്ന ലൈറ്റ് ഘടിപ്പിക്കുന്നതെങ്കിലും അതിൽ സഞ്ചരിക്കുന്നയാളുടെ ശിരസിലും ഈ ചിഹ്നം പതിയുന്നതായാണു തോന്നിയിട്ടുള്ളത്. ചുവന്ന ലൈറ്റുകൾ മാറ്റിയതു പോലെ തന്നെ ഇനി ആളുകളുടെ മനസിൽ നിന്നും വിഐപി സംസ്കാരം മാറണം. നവ ഭാരതത്തിലെ 125 കോടി ജനങ്ങളും ഇപിഐകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നവ ഭാരതം എന്ന പ്രയോഗം പല തവണ പ്രഭാഷണത്തിൽ ആവർത്തിച്ചു.കാലാവസ്ഥാ വ്യതിയാനം ആശങ്കയുണ്ടാക്കുന്നതാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രകൃതിയിലെ മാറ്റങ്ങൾ അറിഞ്ഞുവേണം ജീവിക്കാൻ. ഭക്ഷണം പാഴാക്കരുതെന്ന ആഹ്വാനം യുവതലമുറ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്.


വേനലവധിക്കാലത്തു കുട്ടികൾ വീടിനു പുറത്തിറങ്ങി പുതിയ സ്ഥലങ്ങൾ കാണണം. ചുറ്റുപാടുകളിൽ നിന്നു പുതിയ കാര്യങ്ങൾ പഠിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.