നജീബിന്‍റെ തിരോധാനം സിബിഐ അന്വേഷണത്തിന് ഉത്തരവ്
Tuesday, May 16, 2017 12:05 PM IST
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലാ വിദ്യാർഥി നജീബ് അഹമ്മദിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐക്കു കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. കേസിന്‍റെ തുടരന്വേഷണം ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.എസ്. സിസ്താനിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശിച്ചു. കേസ് ജൂലൈ 17നു വീണ്ടും പരിഗണിക്കും. ഡൽഹി പോലീസ് ആണ് കേസ് ഇതുവരെ അന്വേഷിച്ചു വന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് നജീബിനെ കാന്പസിൽനിന്നു കാണാതായത്. കാന്പസിൽ സംഘപരിവാർ അനുകൂല വിദ്യാർഥിസംഘടനയായ എബിവിപി പ്രവർത്തകരുമായി സംഘർഷമുണ്ടായ ശേഷമാണ് നജീബിനെ കാണാതായത്.


നജീബുമായി ബന്ധപ്പെട്ട് വിവരം നൽകുന്നവർക്ക് ഡൽഹി പോലീസ് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഡൽഹി പോലീസിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി നജീബിന്‍റെ അമ്മ ഫാത്തിമ നഫീസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ, നജീബിനെ വിട്ടുകൊടുക്കാൻ ബന്ധുക്കളിൽനിന്ന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പിടിയിലായ ഷമീമിനെതിരേ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.