ഇന്ത്യ 10 ആണവ റിയാക്ടറുകൾ നിർമിക്കും
ഇന്ത്യ 10 ആണവ റിയാക്ടറുകൾ നിർമിക്കും
Wednesday, May 17, 2017 12:41 PM IST
ന്യൂഡൽഹി: പത്ത് ആണവ റിയാക്‌‌ടറുകൾ നിർമിക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു. ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐഎൽ) ആണ് ഇവ നിർമിക്കുക. മൊത്തം 7000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതാണ് ഇവ.
നേരിട്ടും പരോക്ഷമായും 33,400 പേർക്ക് ജോലി ലഭിക്കും. നിർമാണസാമഗ്രികൾക്കായി 70,000 കോടി രൂപയുടെ ഓർഡർ ഇന്ത്യൻ കന്പനികൾക്കു ലഭിക്കും. പൂർണമായും തദ്ദേശീയമാകും ഈ പത്തു പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്‌‌ടറുകൾ (പിഎച്ച്ഡബ്ല്യുആർ). ഓരോ റിയാക്‌‌ടറിനും 700 മെഗാവാട്ട് ആകും ശേഷി.

രാജ്യത്ത് ഇപ്പോൾ 22 റിയാക്‌‌ടറുകൾ പ്രവർത്തിക്കുന്നുണ്ട്. അവയുടെ മൊത്തം ശേഷി 6780 മെഗാവാട്ടാണ്. 2021-22 ഓടെ പൂർത്തിയാകുന്ന റിയാക്‌‌ടറുകൾ 6700 മെഗാവാട്ട് കൂടി ചേർക്കും.

1973-ൽ കനേഡിയൻ സഹകരണത്തിലാണ് ഇന്ത്യ ആദ്യത്തെ ഹെവി വാട്ടർ റിയാക്‌‌ടർ സ്ഥാപിച്ചത്. 200 മെഗാവാട്ട് വീതമുള്ള രണ്ടെണ്ണം അന്ന് രാജസ്ഥാനിൽ സ്ഥാപിച്ചു. ഇപ്പോൾ ഇന്ത്യക്ക് ഇതിന്‍റെ സന്പൂർണ സാങ്കേതികവിദ്യ ഉണ്ട്.

രാജ്യത്ത് 12 ഹെവി വാട്ടർ റിയാക്‌‌ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ആറെണ്ണം നിർമാണഘട്ടത്തിലാണ്. അതിൽ 540 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടു യൂണിറ്റുകൾ അടുത്ത മാസങ്ങളിൽ പ്രവർത്തനസജ്ജമാകും.

ഗുജറാത്തിലെ കക്രാപുരിൽ 700 മെഗാവാട്ടിന്‍റെ രണ്ടു റിയാക്‌‌ടറുകൾ ജൂണിൽ കമ്മീഷൻ ചെയ്യും. രാജസ്ഥാനിലും 700 മെഗാവാട്ടിന്‍റെ രണ്ടു റിയാക്‌‌ടറുകൾ നിർമാണത്തിലുണ്ട്. ഇവയ്ക്കു പുറമേയാണ് 700 മെഗാവാട്ടിന്‍റെ പത്തു യൂണിറ്റുകൾ നിർമിക്കുന്നത്.
220 മെഗാവാട്ട്, 540 മെഗാവാട്ട് റിയാക്‌‌ടറുകൾ മറ്റു രാജ്യങ്ങൾക്കു നിർമിച്ചു നൽകാനും ഇന്ത്യ തയാറാണ്.

റഷ്യക്കു മുന്നറിയിപ്പ്

ന്യൂഡൽഹി: ആണവദാതാക്കളുടെ സംഘ(എൻഎസ്ജി)ത്തിൽ ഇന്ത്യക്ക് അംഗത്വം നൽകിയില്ലെങ്കിൽ റഷ്യയുമായുള്ള ആണവ സഹകരണം നിർത്തുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. കൂടംകുളം ആണവനിലയത്തിലെ അഞ്ചും ആറും റിയാക്‌‌ടറുകൾക്കുള്ള ധാരണാപത്രം മുന്നോട്ടു കൊണ്ടുപോകില്ലെന്നും ഇന്ത്യ പറയുന്നു.

ഇന്ത്യയുടെ എതിർപ്പ് പരിഗണിക്കാതെ ചൈന നടപ്പാക്കുന്ന ഒരുമേഖല, ഒരു പാത (ഒബോർ) പദ്ധതിയോടു റഷ്യ ആവേശപൂർവം സഹകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. റഷ്യ ചൈനയുടെ മേൽ സമ്മർദം ചെലുത്തി ഇന്ത്യക്ക് എൻഎസ്ജി അംഗത്വം നേടിത്തന്നില്ലെങ്കിൽ ഇന്ത്യ-റഷ്യ ബന്ധം വിച്ഛേദിച്ചതിനു സമമാകുമെന്നാണ് ഇന്ത്യ പറയുന്നത്.പത്തു ഹെവി വാട്ടർ ആണവ റിയാക്‌‌ടറുകൾ നിർമിക്കാനുള്ള ഇന്ത്യയുടെ ഇന്നലത്തെ തീരുമാനം ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.


അടുത്തമാസം റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബർഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനകം വിഷയത്തിൽ ധാരണയുണ്ടാകാൻ സാധ്യത കുറവാണ്.

ഹെവി വാട്ടർ റിയാക്‌‌ടർ

പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്‌‌ടർ (പിഎച്ച്ഡബ്ല്യുആർ) സന്പുഷ്‌‌ടീകരിക്കാത്ത സ്വാഭാവിക യുറേനിയവും ഹെവി വാട്ടറും (ഡ്യൂട്ടീരിയം ഓക്സൈഡ്) ഉപയോഗിക്കുന്നവയാണ്. ന്യൂക്ലിയർ വിസ്ഫോടനത്തിൽ ന്യൂട്രോണുകളെ ഊർജമായി മാറ്റുന്ന പ്രക്രിയ നിയന്ത്രിക്കാനാണ് ഹെവി വാട്ടർ ഉപയോഗിക്കുന്നത്. റിയാക്‌‌ടറിനു ശീതീകരണിയായും ഹെവി വാട്ടർ ഉപയോഗിക്കും. ഹൈഡ്രജന്‍റെ സുസ്ഥിര ഐസോടോപ്പുകളിൽ ഒന്നാണ് ഡ്യൂട്ടീരിയം. വെള്ളം രണ്ടു ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവും ചേർന്നതാണ്. ഹെവി വാട്ടറിൽ ഹൈഡ്രജനു പകരം ഡ്യൂട്ടീരിയം ആണ്.

പ്രകൃതിദത്ത യുറേനിയും ഉപയോഗിക്കാമെന്നതാണ് ഇത്തരം റിയാക്‌‌ടറുകളുടെ മേന്മ. സന്പുഷ്‌‌ട യുറേനിയത്തേക്കാൾ ഇന്ധനച്ചെലവ് കുറയും. ഹെവി വാട്ടർ വളരെ വിലയേറിയതാണെങ്കിലും യുറേനിയത്തിലെ ലാഭം അപ്പോഴും ഗണ്യമാണ്.

ഈ റിയാക്‌‌ടറിലെ യുറേനിയം (യു 238) പ്ലൂട്ടോണിയം (പി 239) ആയി മാറും. പി 239 അണുബോംബിന് ഉപയോഗിക്കാവുന്നതാണ്. സന്പുഷ്‌‌ട യുറേനിയം ഇല്ലാതെ അണുബോംബിലേക്കുള്ള കുറുക്കുവഴിയാണത്. ഹെവി വാട്ടറിലെ ഡ്യൂട്ടീരിയം ട്രിഷിയം എന്ന ഹൈഡ്രജൻ ഐസോടോപ്പായി മാറും. ഇതു ഹൈഡ്രജൻ ബോംബിന് ഉപയോഗിക്കാം. സാധാരണജലം ഉപയോഗിക്കുന്ന റിയാക്‌‌ടറുകളെ ലൈറ്റ് വാട്ടർ റിയാക്‌‌ടർ എന്നാണു വിളിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.