ദവേയ്ക്കു നർമദ സുന്ദര നദി
ദവേയ്ക്കു നർമദ സുന്ദര നദി
Thursday, May 18, 2017 12:28 PM IST
ന്യൂഡൽഹി: രാജ്യത്തെ എല്ലാ നദികളും ഉയിരോടെ ഒഴുകാനുള്ളതാണെന്ന് ഉറച്ച വിശ്വസിച്ച അനിൽ മാധവ് ദവേയുടെ മനസിൽ നദികളിൽ സുന്ദരി നർമദയായിരുന്നു. നർമദയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി തന്‍റെ കർമമേഖലയുടെ ഭൂരിഭാഗം സമയം അദ്ദേഹം നീക്കി വച്ചു.

പരിശീലനം സിദ്ധിച്ച പൈലറ്റായിരുന്ന അനിൽ മാധവ് ദവേ നർമദ നദിയുടെ ഉത്ഭവം മുതൽ ഒടുക്കം വരെ 18 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. ഈ സാഹസത്തിന് തുനിഞ്ഞിറങ്ങിയ ആദ്യ വ്യക്തിയെന്ന റെക്കോഡും ദവേക്കാണ്.

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ള ദവേ പഠനകാലത്ത് എൻസിസി എയർവിംഗ് കേഡറ്റായിരുന്നു. ഇതിനു പുറമേ 19 ദിവസം എടുത്ത് നർമദയിൽ റാഫ്റ്റിംഗും (തുഴച്ചിൽ) നടത്തിയിട്ടുണ്ട്. നർമദയുടെ സംരക്ഷണത്തിനായി ദവേ സ്ഥാപിച്ച സംഘടനയാണ് നർമദ സമഗ്ര. ഇതിനു പുറമേ നദികളുടെ സംരക്ഷണത്തിനായി നദി ഉത്സവങ്ങൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹം മുൻനിരയിൽ നിന്നു.

അണക്കെട്ടുകൾ നാടിന്‍റെ നിലനിൽപിനു വലിയ വിഘാതങ്ങളുണ്ടാക്കുമെന്നായിരുന്നു ദവേയുടെ പക്ഷം. രാജ്യത്തെ വലിയ അണക്കെട്ടുകളിൽ 20 വർഷം പഴക്കമുള്ളവയെല്ലാം സാമൂഹിക, സാന്പത്തിക വിശകലനത്തിനു വിധേയമാക്കണമെന്ന് അദ്ദേഹം പാർലമെന്‍റിൽ ആവശ്യപ്പെട്ടിരുന്നു.

ഈ അണക്കെട്ടുകൾ കൊണ്ട് രാജ്യത്തിന് എന്തു നേട്ടമുണ്ടായി അതിലേറെ എന്തൊക്കെ നഷ്ടപ്പെട്ടു എന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നദീ സംരക്ഷണം സംബന്ധിച്ച സെമിനാറിൽ സംസാരിക്കവേ നർമദയുടെ തീരത്തു താമസിക്കുന്ന കർഷകർ രാസവളങ്ങൾ ഉപേക്ഷിച്ചു കൊണ്ടുള്ള കൃഷിരീതികൾ അവലംബിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.


കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തുടർച്ചയായി നർമദ ഒരു ക്രിക്കറ്റ് പിച്ചിനോളം ചുരുങ്ങിപ്പോകുമെന്നാണ് ദവേ ഒരിക്കൽ ആശങ്കപ്പെട്ടത്. ഉത്തരവാദിത്തമില്ലാത്ത മനുഷ്യരുടെ പ്രവൃത്തികളാൽ നർമദ മരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തപ്പോൾ നടത്തിയ പരാമർശം ദവേയെ ഏറെ ശ്രദ്ധേയനാക്കി. എനിക്കു കുട്ടികളില്ല. അതു കൊണ്ടു തന്നെ വൈകുന്നേരങ്ങളിൽ പുറത്തു പോകേണ്ടതുമില്ല. വൈകിയും ഓഫീസിലിരുന്ന ജോലി ചെയ്യുന്നതു കൊണ്ട് നിങ്ങൾക്ക് കൂടുതൽ കുഴപ്പങ്ങളുണ്ടായേക്കാം. എങ്കിലും നിങ്ങളുടെ സായാഹ്നങ്ങളും അത്താഴവും ഞാൻ മുടക്കില്ലെന്ന് ഉറപ്പു നൽകുന്നു എന്നായിരുന്നു ദവേയുടെ വാക്കുകൾ.

നർമ്മദാ നദിയുടെ പുനരുജ്ജീവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അനിൽ ദവേ, അന്തിമ വിശ്രമവും നർമ്മദാ തീരത്തു തന്നെ വേണമെന്ന് ആഗ്രഹിച്ചു. സാധിക്കുമെങ്കിൽ നദീ മഹോത്സവം നടക്കുന്ന ബാദ്രാഭാനിൽ തന്നെ സംസ്ക്കാര ചടങ്ങുകൾ നടത്തണം. വൈദിക രീതിയിലോ മറ്റ് ഏതെങ്കിലും രീതിയിലോ കർമങ്ങൾ നടത്താമെന്നും അതൊട്ടും ആഡംബരപൂർവം ആകരുതെന്നുമാണ് അദ്ദേഹം തന്‍റെ വിൽപത്രത്തിൽ നിർദേശിച്ചിരുന്നത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.