ഉസ്മ അഹമ്മദ് ഇന്ത്യയിൽ തിരിച്ചെത്തി
ഉസ്മ അഹമ്മദ്  ഇന്ത്യയിൽ തിരിച്ചെത്തി
Thursday, May 25, 2017 12:40 PM IST
ന്യൂഡൽഹി: വാക്കുകൾ കിട്ടാതെ ഇതുവരെ അനുഭവിച്ച ദുരിതങ്ങൾ ഉസ്മയുടെ കണ്ണുകളിൽ നിന്നു കണ്ണീരായി പൊട്ടിച്ചിതറുകയായിരുന്നു. ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞുതുടങ്ങി. പാക്കിസ്ഥാൻ ഒരു മരണക്കിണറാണ്. എളുപ്പത്തിൽ അവിടേക്കു പോകുവാൻ കഴിയും. എന്നാൽ, തിരികെ മടങ്ങുന്നത് ഏറെ ദുഷ്കരമാണ്. ഇന്ത്യയിൽ നിന്നു പാക്കിസ്ഥാനിലേക്കു മരുമകളായി പോകുന്ന എല്ലാ യുവതികളുടെയും ജീവിതത്തിൽ കണ്ണീർ മാത്രമാണ് ബാക്കിയെന്നും ഉസ്മ പറഞ്ഞു.

പാക്കിസ്ഥാൻ യുവാവ് താഹിർ അലി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്തു തടവിലാക്കിയ യുവതി ഉസ്മ അഹമ്മദ് ഇന്നലെ ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹി സ്വദേശിയായ ഉസ്മ അഹമ്മദ് ഇന്നലെ വാഗാ അതിർത്തി വഴിയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. കേസ് പരിഗണിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി യുവതിക്കു നാട്ടിലേക്കു മടങ്ങാൻ അനുമതി നൽകിയിരുന്നു. വാഗാ അതിർത്തി വരെ ഉസ്മയ്ക്കു സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.

ഉദ്വേഗജനകമായ കാത്തിരിപ്പിനുശേഷം ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ഉസ്മയെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്വാഗതം ചെയ്തു. ഉസ്മ, ഇന്ത്യയുടെ മകളേ, വീട്ടിലേക്കു സ്വാഗതം. നിങ്ങൾ അനുഭവിക്കേണ്ടി വന്നതിനെല്ലാം മാപ്പു ചോദിക്കുന്നുവെന്നും സുഷമ ട്വിറ്ററിൽ കുറിച്ചു. ഉസ്മയുടെ കുടുംബം സുഷമ സ്വരാജിനു പ്രത്യേകം നന്ദിയും അറിയിച്ചു.

താഹിർ അലി വിവാഹ ശേഷം തന്നെ നിരന്തരം മർദിക്കുമായിരുന്നു. താൻ ദത്തെടുത്തു വളർത്തപ്പെട്ട കുട്ടിയാണ്. അമ്മയോ സഹോദരിമാരോ ഇല്ല. ഒരു ഇന്ത്യൻ പൗരയായതിൽ ഇപ്പോൾ അഭിമാനിക്കുന്നു. ഭയപ്പെടരുതെന്ന് ആശ്വസിപ്പിച്ച് മന്ത്രി സുഷമ നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നതായും ഉസ്മ വ്യക്തമാക്കി. ഒന്നോ രണ്ടോ ദിവസം കൂടി താൻ പാക്കിസ്ഥാനിൽ കഴിയേണ്ടിവന്നിരുന്നുവെങ്കിൽ മരിക്കാനിടയുണ്ടായിരുന്നെന്നും ഉസ്മ പറഞ്ഞു.


ഉസ്മയുടെ മോചനത്തിനു വഴിയൊരുക്കിയ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയത്തിനും വിദേശ മന്ത്രാലയത്തിനും കോടതിയിൽ ഹാജരായ അഭിഭാഷകൻ ഷാനവാസ് നൂനും സുഷമ സ്വരാജ് നന്ദി പറഞ്ഞു. പാക്കിസ്ഥാനിലെ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ സഹായത്തോടെയാണ് ഉസ്മ ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നതെന്നും സുഷമ പറഞ്ഞു.
പാക്കിസ്ഥാൻ സ്വദേശിയായ ഭർത്താവ് താഹിർ അലിയിൽ നിന്നു സംരക്ഷണം തേടി ഉസ്മ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം തേടുകയായിരുന്നു. തുടർന്നാണ് കേസ് ഇസ്ലാമാബാദ് കോടതിയിലെത്തിയത്.

താഹിർ അലിക്കെതിരേ പരാതി നൽകിയ ഉസ്മ ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും യാത്രാരേഖകൾ പിടിച്ചു വാങ്ങിയതായും പറഞ്ഞു. സന്ദർശക വീസയിലാണ് ഉസ്മ പാക്കിസ്ഥാനിലെത്തിയത്. താഹിർ അലിയുടെ കൂടെ ജീവിക്കാനാകില്ലെന്നും നാട്ടിലേക്കു മടങ്ങണമെന്നും കോടതിയിൽ ഉസ്മ ആവശ്യപ്പെട്ടു. തുടർന്നാണ് ഉസ്മയ്ക്കു നാട്ടിലേക്കു മടങ്ങാമെന്ന് പാക് കോടതി വ്യക്തമാക്കിയത്. ഇതിനിടെ ഉസ്മയെ കാണണമെന്ന് താഹിർ അലി ആവശ്യപ്പെട്ടെങ്കിലും കോടതി അനുമതി നൽകിയില്ല.

മലേഷ്യയിൽ വച്ചാണ് അലിയും ഉസ്മയും കണ്ടുമുട്ടിയത്. മേയ് ഒന്നിനു വാഗാ അതിർത്തി വഴി ഉസ്മ പാക്കിസ്ഥാനിലെത്തി. മൂന്നിനാണു വിവാഹം നടന്നത്. താഹിർ അലി നേരത്തേ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്നറിഞ്ഞതോടെയാണ് നാട്ടിലേക്കു തിരിച്ചുപോരാൻ ഉസ്മ തീരുമാനിച്ചത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.