ഹിസ്ബുൾ കമാൻഡറെ സൈന്യം വധിച്ചു
ഹിസ്ബുൾ കമാൻഡറെ സൈന്യം വധിച്ചു
Saturday, May 27, 2017 12:26 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡറും കാഷ്മീരിൽ കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ പിൻഗാമിയുമായസബ്സർ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടു. ദക്ഷിണ കാഷ്മീരിലെ ത്രാൽ പ്രദേശത്ത് ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണു ഭട്ടും മറ്റു രണ്ടു ഭീകരരും കൊല്ലപ്പെട്ടത്. സബ്സർ ഭട്ടിന്‍റെ കൊലപാതകത്തെത്തുടർന്ന് കാഷ്മീർ താഴ്‌വരയിലെന്പാടും കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്.‌

സൈന്യത്തിനുനേരേ വ്യാപകമായ കല്ലേറ് നടന്നു. ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. ത്രാലിലെ രത്‌സൻ സ്വദേശിയാണ് സബ്സർ ഭട്ട്. കഴിഞ്ഞ വർഷം ബുർഹൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സബ്സർ ഭട്ട് ഹിസ്ബുൾ നേതൃസ്ഥാനത്ത് എത്തുന്നത്. വെള്ളിയാഴ്ച രാത്രി ത്രാലിൽ പട്രോളിംഗിൽ ഏർപ്പെട്ടിരുന്ന സൈനികരെ ഭീകരർ ആക്രമിച്ചതിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലാണു ഭീകരന്‍റെ വധത്തിൽ കലാശിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് കരസേനയുടെ പ്രത്യേക വിഭാഗവും പോലീസും പുൽവാമയിലെ സാമു, ത്രാൽ ഗ്രാമങ്ങളിൽ തെരച്ചിൽ നടത്തി. ഇതിനിടെ ഭീകരർ പ്രദേശത്തെ ഒരു കെട്ടിടത്തിൽ ഒളിച്ചു. കൂടുതൽ സൈനികരെത്തി പ്രദേശം വളഞ്ഞതോടെ ഭീകരർ കുടുങ്ങി. പലതവണ ഭീകരർ സൈനികർക്കുനേരേ വെടിയുതിർത്തു. ഇന്നലെ പുലർച്ചയോടെ സുരക്ഷാസേന തിരിച്ചടിച്ചു. തുടർന്നാണ് രണ്ടുഭീകരരുടെ ജഡം കണ്ടെത്തിയത്. ഇതിൽ ഒരാൾ സബ്സർ ഭട്ടാണെന്നു പിന്നീടു സ്ഥിരീകരിച്ചു.


സബ്സർഭട്ടിനെ വധിച്ചതിലുള്ള പ്രതിഷേധം താഴ്‌വരയിലെ ക്രമസമാധാനം തകർത്തിരിക്കുകയാണ്. കല്ലേറിലും സുരക്ഷാസേനയുടെ പ്രതിരോധത്തിലും മുപ്പതിലേറെപ്പേർക്കാണു പരിക്കേറ്റത്.

കുറഞ്ഞത് 50 ഇടങ്ങളിലെങ്കിലും സംഘർഷാവസ്ഥ തുടരുകയാണെന്നാണ് ഇന്നലെ രാത്രിയോടെ ലഭിച്ച റിപ്പോർട്ടുകൾ. ഭീകരർ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് കടകന്പോളങ്ങൾ അടച്ച് പ്രതിഷേധത്തിനു തുടക്കമാവുകയായിരുന്നു. ത്രാലിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പ്രദേശവാസിയായ ഒരാൾക്കു വെടിയേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ നില ഗുരുതരമല്ലെന്നു പോലീസ് അറിയിച്ചു.

എന്നാൽ, സുരക്ഷാസേന ഇയാളെ കൊലപ്പെടുത്തിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാവുകയായിരുന്നു. സർക്കാർ ആശുപത്രിയിൽ 19 പേർ ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. അനന്ത്നാഗിൽ കണ്ണീർവാതക ഷെൽ പതിച്ച് സമീർ അഹമ്മദ് എന്ന കൗമാരക്കാരനു പരിക്കേറ്റു.

ഷോപ്പിയാനിൽ സമാനമായ പ്രതിഷേധത്തിനിടെ അഞ്ചുപേർക്കു പരിക്കേറ്റു. കാഷ്മീർ താഴ്‌വരയിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.