ജിഎസ്ടി: പാർലമെന്‍റിന്‍റെ പാതിരാസമ്മേളനം ബഹിഷ്കരിക്കാൻ സമ്മർദം
ജിഎസ്ടി: പാർലമെന്‍റിന്‍റെ പാതിരാസമ്മേളനം ബഹിഷ്കരിക്കാൻ സമ്മർദം
Wednesday, June 28, 2017 12:55 PM IST
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നാളെ അർധരാത്രി ചേരുന്ന പ്രത്യേക സമ്മേളനം ബഹിഷ്കരിക്കുന്നതിന് കോണ്‍ഗ്രസും ഇടതുപാർട്ടികളും അടക്കമുള്ള പ്രതിപക്ഷത്ത് സമ്മർദമേറുന്നു. സമ്മേളനം ബഹിഷ്കരിക്കുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രഖ്യാപിച്ചു.

ജിഎസ്ടിയെ സാധാരണ ജനങ്ങളുടെ മേലുള്ള നികുതി ഭീകരതയാക്കി കേന്ദ്രസർക്കാർ മാറ്റുകയാണെന്ന് കോണ്‍ഗ്രസ് ഇന്നലെ ആരോപിച്ചു. രാജ്യത്താകെ ഏകീകൃത നികുതി നടപ്പാക്കാനും നികുതി സന്പ്രദായം ലഘൂകരിക്കാനും ലക്ഷ്യമിട്ട് യുപിഎ സർക്കാർ വിഭാവന ചെയ്ത ജിഎസ്ടിയിലൂടെ ഇപ്പോൾ രാജ്യത്താകെ നികുതി ഭീകരത വ്യാപിപ്പിക്കാനാണു ബിജെപി സർക്കാരിന്‍റെ നീക്കമെന്ന് എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ പാർട്ടി വക്താവ് ശക്തിസിംഗ് ഗോഹിൽ കുറ്റപ്പെടുത്തി. ജനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്നതു കാണാതിരിക്കാനാകില്ലെന്ന് മറ്റൊരു മുതിർന്ന കോണ്‍ഗ്രസ് നേതാവും ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് തുടക്കമിട്ട വലിയ പരിഷ്കാരത്തിന്‍റെ പിതൃത്വം റാഞ്ചാനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

തിരക്കിട്ട് ജിഎസ്ടി നടപ്പാക്കാനുള്ള കേന്ദ്രതീരുമാനം മറ്റൊരു ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് മമത ബാനർജി പരിഹസിച്ചു. തൃണമൂൽ കോണ്‍ഗ്രസ് തുടക്കം മുതൽ ജിഎസ്ടിയെ അനുകൂലിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പാക്കുന്ന രീതി ആശങ്കാജനകമാണെന്നും ഫേസ്ബുക്കിൽ മമത എഴുതി. ചെറുകിട, ഇടത്തരം ബിസിനസ് സമൂഹം മുഴുവൻ ഭയപ്പാടിലും ആശങ്കയിലുമാണ്. തങ്ങൾ മുന്നോട്ടു വച്ച നിർദേശങ്ങൾ ബധിര കർണങ്ങളിലാണ് പതിച്ചത്. മരുന്നുകൾ ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനു ജിഎസ്ടി കാരണമാകുമെന്ന ആശങ്കയുണ്ടെന്നും അതിനാൽ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ നിന്നു വിട്ടുനിൽക്കുമെന്നും അവർ വ്യക്തമാക്കി.

ഇതേസമയം, കേരളത്തിൽ യുഡിഎഫ് ബന്ധം വിട്ട കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി കേന്ദ്ര ധനമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് പാർലമെന്‍റിന്‍റെ പ്രത്യേക അർധരാത്രി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയുന്നു.


ജിഎസ്ടിയുടെ നിർണായക തീരുമാനങ്ങളെടുത്ത സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ മുൻ ചെയർമാനെന്ന നിലയിലാണ് മുൻ കേരള ധനമന്ത്രി മാണിയെ കേന്ദ്ര ധനമന്ത്രി പ്രത്യേകം ക്ഷണിച്ചത്. പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം എംപിമാരായ ജോസ് കെ. മാണിയെയും ജോയി ഏബ്രാഹാമിനെയും കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി അനന്ത്് കുമാർ ടെലിഫോണിൽ വിളിച്ച് അഭ്യർഥിക്കുകയും ചെയ്തു.

സമ്മേളനത്തിൽ മാണി പങ്കെടുക്കുന്നതിൽ മറ്റു രാഷ്‌ട്രീയം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് നേതാക്കൾ സൂചന നൽകി. എന്നാൽ, രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥി മീരാ കുമാറിനെ പിന്തുണയ്ക്കുന്നത് അടക്കം പാർലമെന്‍റിലും പുറത്തും യുപിഎയുമായി ചേർന്നാണ് കേരള കോണ്‍ഗ്രസ്-എം പ്രവർത്തിക്കുന്നത്.

സ്വാതന്ത്യം കിട്ടിയ അർധരാത്രിയിൽ നടന്ന പാർലമെന്‍റ് സമ്മേളനവും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയതു പോലുള്ള ചരിത്ര പ്രസംഗവും ആവർത്തിക്കാനാണ് കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തയാറെടുക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വിപ്ലവകരമായ പരിഷ്കാരമെന്ന നിലയിൽ ജിഎസ്ടിയെ അവതരിപ്പിക്കും. ഇതിന്‍റെ നേട്ടം സ്വന്തമാക്കാനാണ് ബിജെപിയുടെ തന്ത്രമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മോദിയോടൊപ്പം വേദി പങ്കിടാനുള്ള ക്ഷണം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് സ്വീകരിക്കുന്നതു കുരുക്കാകുമെന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നു. സമ്മേളനത്തിൽ പങ്കെടുത്താൽ ജിഎസ്ടിയുടെ ദോഷങ്ങൾക്കെല്ലാം പച്ചക്കൊടി കാട്ടുന്നതിനു തുല്യമാകും. ഇല്ലെങ്കിൽ കോണ്‍ഗ്രസ് കൊണ്ടുവന്ന ചരിത്രപരിഷ്കാരത്തിന്‍റെ പിതൃത്വം മോദിയും കൂട്ടരും റാഞ്ചുമെന്നു പാർട്ടിയിലെ മറ്റൊരു വിഭാഗവും ചൂണ്ടിക്കാട്ടുന്നു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.