ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോർട്ട് കേന്ദ്രം
ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോർട്ട് കേന്ദ്രം
Saturday, July 15, 2017 2:04 PM IST
ന്യൂഡൽഹി: രാജ്യത്ത് ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോർട്ട് കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു കേന്ദ്ര സർക്കാർ. വിദേശകാര്യ സഹമന്ത്രി എം.ജെ . അക്ബറാണ് ഇക്കാര്യം അറി യിച്ചത്. പാസ്പോർട്ട് ഓരോ പൗരന്‍റെയും അവകാശമാണ്. അതാരും നൽകുന്ന ഒൗദാര്യമല്ലെന്നും നമ്മൾ ജീവിക്കുന്നത് ജനാധിപത്യത്തിലാണെന്നും മന്ത്രി പറഞ്ഞു. പാസ്പോർട്ട് കേന്ദ്രങ്ങൾക്കായി ജനങ്ങൾ കാത്തിരുന്ന ഭൂതകാലത്തിൽ നിന്നു ജനങ്ങൾക്കായി കാത്തിരിക്കുന്ന കാലത്തിലേക്കു മാറുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ ആളുകൾക്ക് ചിന്തിക്കാനാകാതിരുന്ന സ്ഥലങ്ങളിൽ പാസ്പോർട്ട് ഓഫീസുകൾ ആരംഭിക്കും. മുൻകാലങ്ങളിൽ ചില ഉദ്യോഗസ്ഥർ പാസ്പോർട്ട് കേന്ദ്രങ്ങളെ വലിയ അധികാരകേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ഇതിനു മാറ്റം വരും. ജനങ്ങൾ നീണ്ട വരികളിൽ കാത്തു നിൽക്കുകയും സങ്കീർണമായ നടപടിക്രമങ്ങളിൽ നട്ടം തിരിയുകയും ചെയ്തിരുന്ന കാലത്തിനു മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി. കോൽക്കത്തയിലെ നദിയ ജില്ലയിലെ പാസ്പോർട്ട് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറൻസിംഗിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.