ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്: കേന്ദ്രമന്ത്രി
ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്: കേന്ദ്രമന്ത്രി
Saturday, July 15, 2017 2:04 PM IST
ന്യൂഡല്‍ഹി: ബീഫ് കഴിക്കാനുള്ള അവകാശം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കുമുണ്ടെന്നും ബീഫിന്‍റെ പേരില്‍ ഗോരക്ഷകര്‍ ചമഞ്ഞ് ആക്രമണം നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്നും കേന്ദ്രമന്ത്രി രാംദാസ് അഠാവലെ.

രാജ്യവ്യാപകമായി നിരവധി ആക്രമണങ്ങള്‍ പശുസംരക്ഷകരുടെ പേരില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരെ നേരിടാന്‍ വേണ്ടിവന്നാൽ തങ്ങളുടെ പാർട്ടി തെരുവിലിറങ്ങുമെന്നും അഠാവലെ പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപക നേതാവാണ് രാംദാസ് അത്താവലെ.

പശുവിന്‍റെ പേരുപറഞ്ഞ് വഹനയാത്രക്കാരെ തടയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളും രാജ്യത്തുണ്ടാകുന്നുണ്ട്. ഇത് രാജ്യത്തിനു തന്നെ നാണക്കേടാണ്. നിരപരാധികളായ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇത് ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.

ആട്ടിറച്ചിക്ക് ഇന്ത്യയിൽ ബീഫിനേക്കാൾ വിലക്കൂടുതലാണ് അക്കാരണത്താൽ ബീഫ് കഴിക്കാൻ ധാരാളം പേരുണ്ടാവും. ഇത് ഒരിക്കലും ഒരു കുറ്റമായി കാണേണ്ടതില്ല.


ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടാകണം. ഗോം മാംസം കൈവശം വെച്ചുവെന്ന് അരോപിച്ച് ഹരിയാനയില്‍ 16കാരനെ കൊലപ്പെടുത്തി. കൂടാതെ നഗ്പൂരില്‍ ബിജെപി പ്രവര്‍ത്തകനു നേരെയും മര്‍ദന‌മുണ്ടായി . ഇതു പോലെ ബീഫിനെച്ചൊല്ലി നിരവധി മര്‍ദനങ്ങളും കൊലപാതകങ്ങളുമാണ് രാജ്യത്ത് അരങ്ങേറുന്നത്. ഇതു ശരിയായ നടപടിയല്ലെന്നും ഗോസംരക്ഷണത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായിരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

ഇത്തരം സംഭവങ്ങൾ വർധിക്കുന്നതിനു പിന്നിൽ പ്രതിപക്ഷത്തിനു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അഠാവലെ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.