പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു മാർച്ച് നടത്താൻ ശ്രമിച്ച കർഷകരെ കസ്റ്റഡിയിലെടുത്തു
പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു മാർച്ച് നടത്താൻ ശ്രമിച്ച കർഷകരെ കസ്റ്റഡിയിലെടുത്തു
Sunday, July 16, 2017 11:30 AM IST
ന്യൂഡൽഹി: കടാശ്വാസവും വരൾച്ച ദുരിതാശ്വാസവും അനുവദിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന കല്യാൺ മാർഗിലേക്കു പ്രതിഷേധമാർച്ച് നടത്തിയ തമിഴ്നാട്ടിൽനിന്നുള്ള കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കു മാറ്റി.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും തങ്ങൾക്കു നല്കിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അതിനാൽ അടുത്ത നൂറുദിവസത്തേക്കുകൂടി പ്രതിഷേധ സമരം നടത്താനാണു തീരുമാനമെന്നും കർഷകനേതാവ് പി. അയ്യാക്കണ്ണ് പറഞ്ഞു. കാവേരി മാനേജ്മെന്‍റ് ബോർഡ് രൂപവത്കരിക്കുക, 40,000 കോടി രൂപയുടെ കടാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണു കർഷകർ ഉന്നയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.