ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്നു 32 തടവുകാരെ മാറ്റി
ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്നു 32 തടവുകാരെ മാറ്റി
Sunday, July 16, 2017 11:48 AM IST
ബംഗളൂരു: ജയിൽ സൂപ്രണ്ട് പീഡിപ്പിക്കുന്നുവെന്ന പരാതിയെത്തുടർന്ന് 32 തടവുകാരെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു ബെല്ലാരി, ബെൽഗാവി ജയിലുകളിലേക്കു മാറ്റി. അനധികൃത സ്വത്ത് സന്പാദനക്കേസിൽ പരപ്പന ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ സെക്രട്ടറി വി.കെ.ശശികലയ്ക്ക് അടുക്കള ഉൾപ്പെടെയുള്ള സൗകര്യമൊരുക്കാൻ ഡിജിപി സത്യനാരായണ റാവു രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുള്ളതായി ഡിഐജി ഡി. രൂപ ഡിജിപിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാൽ, ആരോപണം സത്യനാരായണറാവു തള്ളിക്കളഞ്ഞതിനു പിന്നാലെയാണു തടവുകാരെ മാറ്റിയിരിക്കുന്നത്. അഴിമതി ആരോപണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജയിലിലെ ജോലികൾ ചെയ്യുന്നതിനുള്ള പ്രതിഫലം ചോദിക്കുന്നവരെ സൂപ്രണ്ട് മർദിക്കാറുണ്ടെന്നു സ്ഥലം മാറ്റപ്പെട്ട തടവുകാർ പറഞ്ഞു. ഇവയെല്ലാം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ആന്‍റി കറപ്ഷൻ ബ്യൂറോ ചീഫ്, ഡിജി, ഐജിപി എന്നിവർക്കു ഡിഐജി ഇന്നലെ മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചു. തടവുകാരുമായുള്ള വീഡിയോ സംഭാഷണവും റിപ്പോർട്ടിനൊപ്പമുള്ളതായാണു സൂചന. ശശികലയുടെ സെല്ലിനു സമീപം സിസിടിവികൾ സ്ഥാപിച്ചിട്ടില്ല. സമീപമുള്ള സിസിടിവികൾ മനഃപൂർവം കേടുവരുത്തിയതാവാമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ശശികലയ്ക്കു ജയിലിൽ പ്രത്യേക സൗകര്യങ്ങളൊന്നും അനുവദിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങൾ നല്കിയതിനു ഡിഐജിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി സത്യനാരായണ റാവു പറഞ്ഞു. ഡിഐജി സമർപ്പിച്ച ആദ്യ റിപ്പോർട്ട് പുറത്തായതിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ രൂക്ഷമായി വിമർശിച്ചിരുന്നു.

റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നല്കുന്നതു നിയമവിരുദ്ധമായ നടപടിയാണെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. എന്നാൽ, റിപ്പോർട്ട് താൻ ചോർത്തി നല്കിയില്ലെന്നും ജയിൽ ഡിജിപിക്ക് നല്കിയതിനുശേഷമാണ് റിപ്പോർട്ട് ചോർന്നതെന്നും ഡിഐജി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.