വർഷകാല സമ്മേളനത്തിൽ പ്രതിഷേധം പേമാരിയാകും
വർഷകാല സമ്മേളനത്തിൽ പ്രതിഷേധം പേമാരിയാകും
Monday, July 17, 2017 1:10 PM IST
ന്യൂഡൽഹി: പാർലമെന്‍റി വർഷകാല സമ്മേളനത്തിന്‍റെ ആദ്യദിവസം പ്രതിപക്ഷ നിരയിൽ കുശലം പറഞ്ഞും കൈ കൊടുത്തും മോദി. ഇന്നലെ പ്രതിപക്ഷ നിരയിലേക്ക് കുശലം പറഞ്ഞു കടന്നു ചെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധയാകർഷിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു നമസ്കാരം പറഞ്ഞെത്തിയ മോദി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവ ഗൗഡ, സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരോടും കുശലം പറഞ്ഞു കൈ കൊടുത്തു.

നടപടികൾ ആരംഭിക്കുന്നതിന് അഞ്ചു മിനിറ്റ് മുൻപു തന്നെ മോദി സഭയിലെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെയും മോദി അഭിവാദ്യം ചെയ്തു. മോദി ലോക്സഭയിലേക്കു പ്രവേശിച്ച ഉടൻ ബിജെപി അംഗങ്ങളെല്ലാവരും ആഹ്ലാദാരവം മുഴക്കി എഴുന്നേറ്റു നിൽക്കുന്നതിനിടെ ലോക് ജനശക്തി പാർട്ടി എംപി രാമചന്ദ്ര പസ്വാൻ അദ്ദേഹത്തിന്‍റെ കാൽ തൊട്ടു നമസ്കരിച്ചതും കൗതുകമായി.

ജിഎസ്ടി എന്നാൽ ഒത്തൊരുമിച്ചു ശക്തിയോടെ വളരുന്നതു "ഗ്രോയിംഗ് സ്ട്രോംഗർ ടുഗദർ’ കൂടിയാണെന്നാണ് മോദി പാർലമെന്‍റിനു പുറത്ത് മാധ്യമങ്ങളോടു പറഞ്ഞത്. പാർലമെന്‍റിൽ എല്ലാ അംഗങ്ങളും ഉയർന്ന നിലവാരമുള്ള ചർച്ചകളും വിലയേറിയ നിർദേശങ്ങളും പങ്കുവയ്ക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.

വർഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം ഏറെ പ്രത്യേകതയുള്ളതാണ്. രാജ്യത്തിന് പുതിയ രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാനുള്ള അവസരവും ഇതൊടൊപ്പം വന്നുചേർന്നത് നല്ല കാര്യമാണ്. വർഷകാല സമ്മേളനം ആരംഭിക്കുന്നത് വർഷകാലത്തിന്‍റെ ആരംഭംപോലെ തന്നെയാണ്. ഈ സമ്മേളനത്തിലും അതേ പ്രതീക്ഷയുടെ ഉത്സാഹമാണുള്ളത്. ജിഎസ്ടിയുടെ നല്ല വർഷകാലമാണ് വരുന്നത്.

എല്ലാ രാഷ്‌ട്രീയകക്ഷികളും എംപിമാരും ദേശീയ താത്പര്യം മുൻനിർത്തിയുള്ള തീരുമാനങ്ങളെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. പുതുമഴ വരണ്ടു കിടക്കുന്ന മണ്ണിന് പുതുഗന്ധം നൽകുന്ന പോലെയാണ് ഈ വർഷകാല സമ്മേളനത്തിന്‍റെ തുടക്കമെന്നും മോദി പറഞ്ഞു.
വരും ദിവസങ്ങളിൽ വർഷകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്നു തന്നെയാണ് പ്രതിപക്ഷനീക്കങ്ങളിൽനിന്നു വ്യക്തമാകുന്നത്.

പശുസംരക്ഷണത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങൾ, കാഷ്മീർ വിഷയം, ഇന്തോ-ചൈന അതിർത്തി തർക്കം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം സർക്കാരിനെതിരേ വരുംദിവസങ്ങളിൽ ആഞ്ഞടിക്കും. ഇരു സഭകളുടെയും പരിഗണനയിൽ 16 പുതിയ ബില്ലുകളും എത്തുന്നുണ്ട്.

പാർലമെന്‍റിൽ പ്രതിഷേധം ഉയർത്തുമെന്നും നിർണായക നിലപാടുകൾ എടുക്കുമെന്നും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. ജയിലിൽ പോകേണ്ടിവന്നാലും ആരുടെ മുന്നിലും തല കുനിക്കാൻ തയാറാല്ലെന്നാണ് മമത മുന്നറിയിപ്പു നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.