ഫാ. നോയൽ ഷെത്ത് അന്തരിച്ചു
ഫാ. നോയൽ ഷെത്ത് അന്തരിച്ചു
Wednesday, July 19, 2017 12:48 PM IST
മുംബൈ: പ്രസിദ്ധ സംസ്കൃത പണ്ഡിതനും പൂന ജ്ഞാനദീപ വിദ്യാപീഠ് മുൻ പ്രസിഡന്‍റുമായ ജസ്യൂട്ട് സന്യാസ സമൂഹാംഗം ഫാ. നോയൽ ഷെത്ത് (74) കൊളംബിയയിൽഅന്തരിച്ചു. മൃതദേഹം നാളെ മുംബൈയിൽ എത്തിക്കും. സംസ്കാരം 22ന് അന്ധേരിയിലെ ഈശോസഭയുടെ ശ്മശാനത്തിൽ.

കേരളത്തിലും പുറത്തുമുള്ള നിരവധി മെത്രാൻമാരുടെയും വൈദികരുടെയും സമർപ്പിതരുടെയും ഭാരതീയ തത്ത്വശാസ്ത്ര പ്രഫസറായിരുന്നു ഫാ. ഷെത്ത്. കൃഷ്ണന്‍റെ ദൈവത്വം എന്ന വിഷയത്തിൽ അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽനിന്നു ഡോക്ടറേറ്റ് എടുത്ത ശേഷം ഭാരതീയ തത്ത്വശാസ്ത്രാധ്യാപകനായി. 35 വർഷത്തോളം ജ്ഞാനദീപ വിദ്യാപീഠത്തിലായിരുന്നു. ഇതിനിടെ പേപ്പൽ സെമിനാരിയുടെ റെക്ടറും വിദ്യാപീഠത്തിന്‍റെ മേധാവിയുമായി സേവനമനുഷ്ഠിച്ചു.

സംസ്കൃതം, പാലി തുടങ്ങിയ ഭാഷകളിൽ അവഗാഹമുള്ള ഇദ്ദേഹത്തിന് 2005 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രിൻസിപ്പലിനുള്ള ഡോ. സാം ഹിഗിൻബോത്തം പുരസ്കാരം ലഭിച്ചു. 2009 ൽ ജപ്പാനിൽ നടന്ന 14-ാം ലോകസംസ്കൃത സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചതു ഫാ. ഷെത്ത് ആയിരുന്നു. കൊളംബിയയിലെ തത്വശാസ്ത്ര സർവകലാശാല സംഘടിപ്പിച്ച കോണ്‍ഫറൻസിൽ പങ്കെടുക്കുന്നതിനിടെയാണു നിര്യാണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.