ലക്നൗ: ഉത്തർപ്രദേശ് പോലീസ് സേനയിൽ ഉപയോഗിക്കുന്ന റൈഫിളുകളിൽ പകുതിയോളവും കാലഹരണപ്പെട്ട പോയിന്റ് 303. ആകെ എണ്ണത്തിന്റെ 48 ശതമാനമാണ് ഇരുപതു വർഷം മുന്പ് ‘ഉപയോശൂന്യ’മായി പ്രഖ്യാപിച്ച തോക്കുകളുടെ എണ്ണം.1995 ഫെബ്രുവരിയിൽ പോയിന്റ് 303 റൈഫിളുകൾ ഒഴിവാക്കാൻ തീരുമാനമെടുത്തിരുന്നു.എന്നാൽ, പകുതിയിലേറെ പോലീസുകാർ ഇപ്പോഴും ഈ റൈഫിളിനെ ആശ്രയിക്കേണ്ടി വരികയാണെന്ന് 2016 മാർച്ചിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചെയ്തിരുന്നു.
സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിലാണ് ആയുധങ്ങളുടെ പഴക്കത്തെക്കുറിച്ച് പരാമർശമു ള്ളത്. റിപ്പോർട്ട് ഇപ്പോൾ വീണ്ടും ഉത്തർപ്രദേശ് നിയമസഭയ്ക്കു മുന്പാകെ എത്തിയിരിക്കുകയാണ്. റൈഫിൾ പോലീസ് സേനയുടെ ഒരു പ്രധാന ആയുധമാണെന്നിരിക്കെയാണ് ഇപ്പോഴും പകുതിയോളവും പഴയതായി തുടരുന്നത്.സേനയ്ക്ക് ആകെയുള്ള 1.22 ലക്ഷം റൈഫിളുകളിൽ 58,853 എണ്ണവും പോയിന്റ് 303 ആണ്. പഴയവ മാറ്റി അഞ്ചു വർഷത്തിനുള്ളിൽ ഇൻസാസ് റൈഫിളുകൾ സേനയിലെത്തിക്കാനുള്ള നടപടി തുടങ്ങിയതായി അധികൃതർ അറിയിച്ചു.
അലഹാബാദ്, പ്രതാപ്ഗഡ്, സിതാപുർ, കുശിനഗർ, ദേവരിയ, ഗാസിയാബാദ്, മഥുര, മൊറാദാബാദ്, ഝാൻസി, കാൺപുർ നഗർ, മീററ്റ്, ഷാജഹാൻപുർ, ലക്നൗ,സോൻഭദ്ര, ആഗ്ര എന്നീ ജില്ലകളിൽ പോലീസ് ഇപ്പോഴും ഈ റൈഫിളാണ് ഉപയോഗിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.