സ്വകാര്യത മൗലികാവകാശം; പരമമല്ലെന്നു കേന്ദ്രം
Wednesday, July 26, 2017 12:24 PM IST
ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമായി തന്നെയാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എന്നാൽ, എല്ലാ നിലയിലും അതി നെ പരമമായി പരിഗണിക്കാറില്ലെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഒന്പതംഗ ഭരണഘടനാ ബെഞ്ചിനു മുന്പാകെ പറഞ്ഞു. സ്വകാര്യതയുടെ ലംഘനമെന്ന പേരിൽ ആധാർ വിവരങ്ങൾ ശേഖരിക്കുന്ന തിനും ഉപയോഗിക്കുന്നതിനുമുള്ള സർക്കാർ നടപടികളെ തടയാനാകില്ലെന്നും അദ്ദേഹം വാദിച്ചു.

സ്വകാര്യത മൗലികാവകാശമാണോ എന്നതു പരിശോധിക്കാനാണ് ഒന്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചതെന്നും അത് കേന്ദ്ര സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ വിഷയത്തിലുള്ള നടപടികൾ അവസാനിപ്പിക്കാമെന്നും വാദത്തിനിടെ ചീഫ് ജസ്റ്റീസ് നിലപാടെടുത്തു. എന്നാൽ, സ്വകാര്യത പൂർണതോതിലുള്ള പരമമായ അവകാശമല്ലെന്ന വാദം കേന്ദ്രം ഉന്നയിച്ചു. മറ്റ് മൗലികാവകാശങ്ങൾ നിർവചിച്ചിരിക്കുന്നതു പോലെയുള്ള പൂർണ യോഗ്യത സ്വകാര്യതയ്ക്കില്ല. അത് വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിലെ ചില വശങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനാൽ, ഈ അവകാശത്തിലെ എല്ലാ വശങ്ങളെയും മൗലികാവകാശമായി പരിഗണിക്കാനാകില്ലെന്നും വേണുഗോപാൽ വാദിച്ചു.

അതിനാൽ, സ്വകാര്യതയിൽ ചില കാരണങ്ങൾ കൊണ്ട് നിയന്ത്രണങ്ങൾ കൊണ്ടുവരാനാകും. ആധാറിന്‍റെ കാര്യം ഇക്കാരണങ്ങൾ കൊണ്ട് പൗരന്മാർക്ക് എതിർക്കാനുമാകില്ല. സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങളിലേക്കു നേരിട്ട് എത്തിക്കാനാണ് ആധാർ കാർഡ് ഏർപ്പെടുത്തിയത്. പാവപ്പെട്ട ജനങ്ങൾക്ക് അടിസ്ഥാന മനുഷ്യാവകാശവും സാമൂഹ്യക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പദ്ധതിയെ ചുരുക്കം ചിലരുടെ ശാരീരിക അന്തസിന്‍റെ പേരിൽ ഇല്ലാതാക്കാനാകില്ലെന്നും കേന്ദ്രം വാദിച്ചു. എന്നാൽ, സാധാരണക്കാരന്‍റെ സ്വകാര്യതയെ അവഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് റോഹിൻടണ്‍ നരിമാൻ, സ്വകാര്യതയുടെ എല്ലാ വശങ്ങളും ആധാറുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഓർമപ്പെടുത്തി.


അതിനിടെ, സ്വകാര്യത മൗലികാവകാശങ്ങളിൽ ഒന്നായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സംസ്ഥാന സർക്കാരുകൾ കേസിൽ കക്ഷി ചേരാൻ ഹർജി നൽകി. കർണാടക, പശ്ചിമ ബംഗാൾ, പഞ്ചാബ്, പുതുച്ചേരി എന്നിവയാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാടിനെതിരേ രംഗത്തെത്തിയത്.

സ്വകാര്യത പരമമായ അവകാശമല്ല. എന്നാൽ, അത് മൗലികാവകാശമാണ്. ഇക്കാര്യത്തിൽ ഒരു സന്തുലനം കൊണ്ടുവരേണ്ടതുണ്ടെന്നു സംസ്ഥാനങ്ങൾ വാദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.