പാക് ഷെല്ലിംഗ്: രജൗരിയിലുള്ളവർ താത്കാലിക ക്യാന്പിൽത്തന്നെ
പാക് ഷെല്ലിംഗ്: രജൗരിയിലുള്ളവർ  താത്കാലിക ക്യാന്പിൽത്തന്നെ
Sunday, August 13, 2017 11:30 AM IST
ജമ്മു: തുടർച്ചയായ പാക് ആക്രമണങ്ങളെ ഭയന്ന് നൗഷേരയിലെ പുനരധിവാസ ക്യാന്പിലെത്തിയവർക്കു മൂന്നുമാസം പിന്നിട്ടിട്ടും വീടുകളിലേക്കു മടങ്ങിപ്പോകാൻ കഴിയുന്നില്ല. പാക് ഷെല്ലാക്രമങ്ങളെ ഭയന്നാണ് രജൗരിയിലെ ഗ്രാമവാസികൾ നൗഷേര സെക്ടറിൽ അഞ്ചു സ്കൂളുകളിൽ ആരംഭിച്ച താത്കാലിക ക്യാന്പുകളിൽ അഭയം തേടിയത്.

പതിറ്റാണ്ടുകളായി ഞങ്ങൾ പാക്കിസ്ഥാന്‍റെ ആക്രമണങ്ങൾക്ക് ഇരയാവുകയാണ്. എന്നാൽ, കഴിഞ്ഞ രണ്ടുവർഷക്കാലം രൂക്ഷമായ ആക്രമണങ്ങളാണുണ്ടായത്. അതിനാൽ, വീടുകളിലേക്കു തിരിച്ചുപോകുന്നതിനെക്കുറിച്ചു ചിന്തിക്കുന്നില്ല- ഝൻഗർ സ്വദേശി പുരുഷോത്തം ലാൽ പറഞ്ഞു. പാക് ആക്രമണങ്ങൾ ചെറുക്കാൻ നിയന്ത്രണ രേഖയ്ക്കു സമീപം ഏഴായിരത്തോളം ബങ്കറുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ വികസന കമ്മീഷണർ ഷാഹിദ് ഇക്ബാൽ ചൗധരി പറഞ്ഞു. നൗഷേര സെക്ടറിൽ ഇതിനോടകം നൂറോളം ബങ്കറുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.


നൗഷേര സെക്ടറിലുള്ള 830 കുടുംബങ്ങളിലെ ഏകദേശം 3600 പേരാണ് പുനരധിവാസ ക്യാന്പുകളിൽ കഴിയുന്നത്. പതിനായിരത്തോളം പേരാണ് ആക്രമണഭീതിയിൽ അതിർത്തിഗ്രാമങ്ങളിൽ കഴിയുന്നത്. ഇവരിൽ ഭൂരിപക്ഷം പേരും താത്കാലിക ക്യാന്പുകളിലേക്കു മാറിക്കഴിഞ്ഞുവെന്നും ഷാഹിദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.