അഖിലയുടെ വിവാഹം റദ്ദാക്കിയ കേസ് : അന്വേഷണം എൻഐഎയ്ക്ക്
അഖിലയുടെ വിവാഹം റദ്ദാക്കിയ കേസ് : അന്വേഷണം  എൻഐഎയ്ക്ക്
Wednesday, August 16, 2017 1:07 PM IST
ന്യൂഡൽഹി: അഖില എന്ന ഹാദിയയുടെ വിവാഹം അസാധുവാക്കിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) വിട്ടു.
അന്വേഷണത്തിനു സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജസ്റ്റീസ് ആർ.വി രവീന്ദ്രൻ മേൽനോട്ടം വഹിക്കും. എൻഐഎയുടെ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചശേഷം പെണ്‍കുട്ടിയുടെ ഭാഗം കൂടി കേട്ടതിനുശേഷം മാത്രമേ കേസിൽ അന്തിമ തീരുമാനം എടുക്കൂ എന്ന് ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം കോടതി രേഖകളിൽ ഉൾപ്പെടുത്തി.

‌അഖില എന്ന ഹാദിയ മതം മാറിയ സംഭവം ഒറ്റപ്പെട്ടതല്ലെന്നു പെണ്‍കുട്ടിയുടെ പിതാവ് കെ.എം അശോകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ബുധനാഴ്ച കേന്ദ്ര സർക്കാരും കോടതിയിൽ ഈ ആരോപണം ആവർത്തിച്ചു. എൻഐഎ കേസിന്‍റെ അന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്നാണ് സംസ്ഥാന സർക്കാരും കോടതിയിൽ വ്യക്തമാക്കിയത്. അതേസമയം, കേസിലെ ഹർജിക്കാരനും പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവുമായ ഷഫിൻ ജഹാൻ ഇതിൽ എതിർപ്പു പ്രകടിപ്പിച്ചു. കേസിൽ ഇപ്പോൾ കേരള പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും എൻഐഎ അന്വേഷണം നടത്തേണ്ടതില്ലെന്നുമാണ് ഷഫീന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ കപിൽ സിബൽ, ഇന്ദിര ജയ്സിംഗ് എന്നിവർ വാദിച്ചത്.

കേസ് എൻഐഎ തന്നെ അന്വേഷിക്കണമെന്നു ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് കൂടി ഉൾപ്പെട്ട ബെഞ്ച് തീരുമാനമെടുത്തു. ഇതോടെയാണ് എൻഐഎ അന്വേഷണത്തിന് സുപ്രീംകോടതി മേൽനോട്ടം വേണമെന്ന് ഷഫീന്‍റെ അഭിഭാഷകർ ആവശ്യം ഉന്നയിച്ചത്.


ഈ വാദം അംഗീകരിച്ച സുപ്രീംകോടതി ആദ്യം മലയാളിയായ ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന്‍റെ പേര് നിർദേശിച്ചു. എന്നാൽ, ഹർജിക്കാർ എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്ന് ജസ്റ്റീസ് ആർ.വി രവീന്ദ്രൻ മേൽനോട്ടം വഹിക്കട്ടെ എന്നു സുപ്രീംകോടതി നിർദേശിച്ചു. വിഷയത്തിൽ വ്യക്തത വരാൻ ദേശീയ അന്വേഷണം തന്നെയാണ് നല്ലത്. കേസിൽ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ നടത്തിയ നിരീക്ഷണങ്ങൾ ഗൗരവകരമാണ്. ഈ നിരീക്ഷണങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി കൂട്ടിച്ചേർത്തു. തുടർന്നാണു വിരമിച്ച ജഡ്ജിയുടെ പേര് പരിഗണിച്ചത്.

തന്‍റെ മകളെ നിർബന്ധിച്ചു മതം മാറ്റിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ മേയ് 24നാണ് അഖിലയെന്ന ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. തുടർന്ന് പെണ്‍കുട്ടിയെ കോടതി മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തു.

പിന്നീട്, വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ഷഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. പ്രായപൂർത്തിയായവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരുമാണ് ഐഎസിൽ ചേരാൻ കേരളത്തിൽനിന്ന് പോകുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് അശോകൻ സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. വിഷയത്തിന്‍റെ ശരിയായ ചിത്രം വ്യക്തമാകേണ്ടതുണ്ടെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.