മകൾ കൂട്ടമാനഭംഗത്തിനിരയായി; അച്ഛൻ നെഞ്ചുപൊട്ടി മരിച്ചു
മകൾ കൂട്ടമാനഭംഗത്തിനിരയായി; അച്ഛൻ നെഞ്ചുപൊട്ടി മരിച്ചു
Sunday, August 20, 2017 11:11 AM IST
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയയിൽ 15 വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമത്തലവനും ചേർന്ന് പോലീസ് ക്വാർട്ടേഴ്സിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കി.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അറുപതുകാരനായ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതികൾ പോലീസ് ക്വാർട്ടേഴ്സിലേക്കു വലിച്ചിഴച്ചുകൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു.

കോണ്‍സ്റ്റബിളിന്‍റെ വസതിയുടെ മുകൾനിലയിൽ പെൺ കുട്ടിയെ കണ്ടെത്തിയതോടെയാണു നാട്ടുകാർ സംഭവമറിഞ്ഞത്. ഉടൻ കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി കോണ്‍സ്റ്റബിളിനെ പിടികൂടി.

ഗോപാൽനഗറിലെ രേവതി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ധരം ആണു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ധരമിനെയും ഗ്രാമമുഖ്യനെയും പോലീസ് അറസ്റ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.