മുത്തലാഖിന്‍റെ നിയമസാധുത: സുപ്രീംകോടതി വിധി ഇന്ന്
മുത്തലാഖിന്‍റെ നിയമസാധുത: സുപ്രീംകോടതി വിധി ഇന്ന്
Monday, August 21, 2017 1:18 PM IST
ന്യൂഡൽഹി: മുത്തലാഖിന്‍റെ നിയമസാധുത സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നു വിധി പറയും. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ, ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, ആർ.എഫ്.നരിമാൻ, യു.യു ലളിത്, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ച് കഴിഞ്ഞ വേനലവധിക്കാലത്താണ് ആറു ദിവസമെടുത്ത് വിവിധ കക്ഷികളുടെ വാദം കേട്ടത്.

സ്വകാര്യത മൗലികാവകാശമാണോയെന്നു പരിശോധിച്ച ഒന്പതംഗ ബെഞ്ചിന്‍റെ വിധിയും വെള്ളിയാഴ്ചയ്ക്കകം വന്നേക്കും. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ വെള്ളിയാഴ്ച വിരമിക്കുകയാണ്. ആധാർ കേസിന്‍റെ പശ്ചാത്തലത്തിലാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയം ഉരുത്തിരിഞ്ഞുവന്നത്. മുത്തലാഖ് കേസിൽ സുപ്രീംകോടതി മുസ്‌ലിം വ്യക്തി നിയമ ബോർഡ്, അഖിലേന്ത്യാ മുസ്‌ലിം വനിതാ വ്യക്തി നിയമ ബോർഡ്, കേന്ദ്ര സർക്കാർ തുടങ്ങിയവരുടെ വാദം കേട്ടിരുന്നു. മുത്തലാഖ് വിശ്വാസത്തിന്‍റെ അടിസ്ഥാനഘടകമാകുന്നതെങ്ങനെയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. നിക്കാഹ് നാമയിൽ തന്നെ മുത്തലാഖ് പാടില്ലെന്ന് വ്യവസ്ഥ വയ്ക്കാൻ വധുവിനെ അനുവദിക്കാമോ എന്നും ബോർഡിനോട് കോടതി ചോദിച്ചിരുന്നു.


വിവാഹമോചനത്തിന് മുത്തലാഖ് ഉപയോഗിക്കരുതെന്ന് വധൂവരന്മാരോടു പറയാൻ ഖാസിമാർക്ക് നിർദേശം നൽകുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചിരുന്നു. ഒറ്റയടിക്ക് മൂന്നു തലാഖുകൾ ചൊല്ലി വിവാഹബന്ധം വേർപെടുത്തില്ലെന്ന് നിക്കാഹ് നാമയിൽ (വിവാഹക്കരാർ) വ്യവസ്ഥ വയ്ക്കണം. മുത്തലാഖ് നടത്തുന്നവർ സമൂഹത്തിൽ നിന്ന് ’ബഹിഷ്കരണം’ നേരിടേണ്ടിവരും. ഇതുസംബന്ധിച്ച് ഖാസിമാർക്കുള്ള നിർദേശം ബോർഡിന്‍റെ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും നൽകാൻ തീരുമാനിച്ചതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.