പനീർശെൽവം v/s പളനിസ്വാമി : കലഹം, പിളർപ്പ്, ലയനം
പനീർശെൽവം  v/s  പളനിസ്വാമി : കലഹം, പിളർപ്പ്, ലയനം
Monday, August 21, 2017 1:28 PM IST
ചെന്നൈ:  തമിഴ്നാടിനെയും അണ്ണാഡിഎംകെ പാർട്ടിയെയും അടക്കിഭരിച്ചിരുന്ന ജയലളിതയുടെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ വലിയ രാഷ്‌ട്രീയ നാടകങ്ങളാണ് അരങ്ങേറിയത്. പനീർശെൽവത്തിന്‍റെ വിമത പാർട്ടി പ്രഖ്യാപനം, മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ ശശികലയ്ക്ക് അഴിയെണ്ണേണ്ടിവന്നത്, പാർട്ടിയിലെ പിളർപ്പ്, ജയയുടെ മണ്ഡലമായ ആർ.കെ. നഗറിലെ തെരഞ്ഞെടുപ്പു റദ്ദാക്കൽ, ശശികല വിഭാഗത്തെ ഒതുക്കി പളനിസ്വാമി പാർട്ടിയെ വരുതിയിലാക്കിയത് തുടങ്ങി വലിയ നീക്കങ്ങളുടെ ഒന്പതു മാസമാണു കടന്നുപോയത്. ഒടുക്കം പനീർശെൽവം- പളനിസ്വാമി വിഭാഗങ്ങളുടെ ലയനമുണ്ടായിരിക്കുന്നു.

തമിഴകത്തെ പിടിച്ചുകുലുക്കിയ രാഷ്‌ട്രീയ നാടകങ്ങളുടെ ചരിത്രം ഇങ്ങനെ:
2016 ഡിസംബർ അഞ്ച്: 75 ദിവസമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. മുഖ്യമന്ത്രിയാകാൻ നറുക്കു വീണത് ജയലളിതയുടെ വിശ്വസ്തനും ധനമന്ത്രിയുമായിരുന്ന ഒപിഎസ് എന്നറിയപ്പെടുന്ന പനീർശെൽവത്തിന്.

ഡിസംബർ 29: അണ്ണാഡിഎംകെ നേതൃയോഗം ജയലളിതയുടെ തോഴിയും പാർട്ടിവൃത്തങ്ങൾ ചിന്നമ്മ എന്നുവിളിക്കുകയും ചെയ്യുന്ന വി.കെ. ശശികലയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

2017 ഫെബ്രുവരി അഞ്ച്: ശശികലയ്ക്കു മുഖ്യമന്ത്രിയാകാൻ പനീർശെൽവം വഴിമാറിക്കൊടുത്തു. രാജി അംഗീകരിച്ച ഗവർണർ വിദ്യാസാഗർ റാവു പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ പനീർശെൽവത്തോടു മുഖ്യമന്ത്രിയായി തുടരാൻ നിർദ്ദേശിച്ചു. പാർട്ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശശികല സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കാൻ തീരുമാനിച്ചു.

ഫെബ്രുവരി ഏഴ്: ചെന്നൈ മറീന ബീച്ചിലെ ജയയുടെ സ്മൃതിമണ്ഡപത്തിൽ പനീർശെൽവത്തിന്‍റെ അപ്രതീക്ഷിത സന്ദർശനവും ധ്യാനവും. തുടർന്ന് ശശികലയ്ക്കെതിരേ പ്രഖ്യാപനം.

ഫെബ്രുവരി 10: ഒപിഎസ് ക്യാന്പിലേക്കു മറുകണ്ടം ചാടാതിരിക്കാനായി ശശികലപക്ഷം തങ്ങുടെ 120 എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിക്കുന്നു.

ഫെബ്രുവരി 14: 19 വർഷം മുന്പത്തെ അനധികൃത സ്വത്തുസന്പാദനക്കേസിൽ ശശികലയെ ശിക്ഷിച്ച് സുപ്രീംകോടതി വിധി. പളനിസ്വാമി അണ്ണാഡിഎംകെ നിയമസഭാകക്ഷി നേതാവാകുന്നു. ഒപിഎസിനെയും 19 വിമത നേതാക്കളെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കി.

ഫെബ്രുവരി 16: എടപ്പാടി കെ. പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.‌

ഫെബ്രുവരി 17: ശശികലയെയും അവരുടെ ബന്ധുക്കളായ ടി.ടി.വി. ദിനകരൻ, എസ്. വെങ്കിടേഷ് എന്നിവരെയും പാർട്ടിയിൽനിന്നു പുറത്താക്കിയെന്ന് ഒപിഎസ് ക്യാന്പ്.

ഫെബ്രുവരി 18: 11ന് എതിരെ 122 ന് പളനിസ്വാമി നിയമസഭയിൽ വിശ്വാസവോട്ടു നേടുന്നു.

മാർച്ച് എട്ട്: ജയലളിതയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഒപിഎസിന്‍റെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ നിരാഹാരസമരം നടത്തി.

മാർച്ച് 15: ജയയുടെ മണ്ഡലമായ ആർ.കെ. നഗറിൽ ഏപ്രിൽ 22നു നിശ്ചയിച്ച ഉപതെരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരൻ സ്ഥാനാർഥിയെന്ന് അണ്ണാഡിഎംകെ.

മാർച്ച് 22: അണ്ണാഡിഎംകെ ചിഹ്നമായ രണ്ടില മരവിപ്പിച്ച് ഇലക്ഷൻ കമ്മീഷന്‍റെ തീരുമാനം. പാർട്ടിയിലെ ഇരുവിഭാഗവും ചിഹ്നവും പാർട്ടി പേരും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കരുതെന്നും നിർദേശം.

മാർച്ച് 23: പളനിസ്വാമി വിഭാഗത്തിന്‍റെ പാർട്ടി പേര് അണ്ണാഡിഎംകെ(അമ്മ) എന്നാകുന്നു, ചിഹ്നം തൊപ്പി. പനീർശെൽവം വിഭാഗത്തിന്‍റെ പേര് അണ്ണാഡിഎംകെ(പുരട്ചിതലൈവി അമ്മ), ചിഹ്നം ഇലക്‌ട്രിക് പോസ്റ്റ്.

ഏപ്രിൽ ഒന്പത്: വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തെന്നു കണ്ടെത്തിയ ഇലക്ഷൻ കമ്മീഷൻ ആർ.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അറിയിച്ചു.

ഏപ്രിൽ 17: രണ്ടില ചിഹ്നം സ്വന്തമാക്കാൻ ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥനു കൈക്കൂലി നല്കാൻ ശ്രമിച്ചെന്ന കേസിൽ ടി.ടി.വി. ദിനകരനെതിരേ ഡൽഹി പോലീസിന്‍റെ കേസ്.

ഏപ്രിൽ 18: ശശികലയെയും ബന്ധുക്കളെയും ഒതുക്കാൻ തീരുമാനിച്ച പളനിസ്വാമി വിഭാഗം ഭിന്നതകൾ നീക്കാൻ ഒപിഎസ് ക്യാന്പുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ചു. ദിനകരൻ അടക്കമുള്ള ശശികലപക്ഷം നേതാക്കൾക്ക് സർക്കാരിലും പാർട്ടിയിലുമുള്ള സ്വാധീനം അവസാനിപ്പിക്കാനും പളനിസ്വാമി പക്ഷത്തിന്‍റെ തീരുമാനം.

ഏപ്രിൽ 19: കൈക്കൂലി കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ ദിനകരനു ഡൽഹി പോലീസിന്‍റെ നോട്ടീസ്.

ഏപ്രിൽ 20: ശശികലയെ ഔദ്യോഗികമായി പുറത്താക്കണം, ജയയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങൾ ഒപിഎസ് ഉന്നയിച്ചതോടെ ലയനീക്കം തടസപ്പെടുന്നു.


ഏപ്രിൽ 25: ദിനകരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 26: ശശികലയെ പാർട്ടി ഹെഡ്ക്വാട്ടേഴ്സിൽനിന്നു പുറത്താക്കിയെന്ന ബാനറുകൾ പ്രത്യക്ഷപ്പെടുന്നു.

മേയ് രണ്ട്: ദിനകരനെതിരേ പണം വെളുപ്പിക്കലിനു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുക്കുന്നു.

മേയ് ആറ്: സിബിഐ അന്വേഷണമെന്ന ഒപിഎസിന്‍റെ ആവശ്യം അവസരവാദപരമെന്ന് പളനിസ്വാമി പക്ഷം ആരോപിക്കുന്നു.

മേയ് 19: അണ്ണാഡിഎംകെ ഓഫീസ് ഉപയോഗിക്കുന്നതിൽനിന്ന് ശശികലപക്ഷത്തെ വിലക്കണമെന്ന് ഒപിഎസ് ക്യാന്പ് ഇലക്ഷൻ കമ്മീഷനോട് അഭ്യർഥിക്കുന്നു.

ജൂൺ 5: ബംഗലൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയെ ദിനകരൻ സന്ദർശിക്കുന്നു.

ജൂൺ 11: പളനിസ്വാമി പക്ഷവുമായി ലയനചർച്ചയ്ക്കു നിയോഗിച്ച ഏഴംഗ സമിതിയെ ഒപിഎസ് പിരിച്ചുവിടുന്നു.

ഓഗസ്റ്റ് 10: ദിനകരനെ പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയോഗിച്ചതു പാർട്ടി ചട്ടങ്ങൾക്കു വിരുദ്ധമെന്നു പളനിസ്വാമിവിഭാഗം പ്രഖ്യാപിച്ചതോടെ ലയനസാധ്യത വീണ്ടും സജീവമാകുന്നു.

ഓഗസ്റ്റ് 17: ജലയളിതയുടെ മരണത്തിൽ പളനിസ്വാമി അന്വേഷണം പ്രഖ്യാപിക്കുന്നു. പോയസ് ഗാർഡനിലെ ജയലളിതയുടെ വസതിയായിരുന്ന വേദനിലയം സ്മാരകമാക്കുമെന്നും അറിയിച്ചു.

ഓഗസ്റ്റ് 18: ശശികലയുടെ ജന്മദിനത്തിൽ ദിനകരൻ ജയിലിലെത്തി അവരെ കാണുന്നു.

ഓഗസ്റ്റ് 19: ലയനം ഉടനെന്നു പളനിസ്വാമിയും പനീർശെൽവവും.

ഓഗസ്റ്റ് 21: ലയനം.

ലയനം കേന്ദ്ര ആശീർവാദത്തിൽ

ചെന്നൈ: ബിജെപിയുടെ സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി സൂതികർമം നിർവഹിച്ചാണ് അണ്ണാഡിഎംകെയുടെ പുനരൈക്യം. ഗുരുമൂർത്തി ഇതിനു തുനിഞ്ഞിറങ്ങിയതു ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശപ്രകാരവും.

മറ്റു രീതിയിൽ തമിഴ്നാട്ടിൽ വളരാൻ എളുപ്പമല്ലെന്നതുകൊണ്ട് എഡിഎംകെയെ ഒന്നിപ്പിച്ച് സഖ്യകക്ഷിയാക്കാൻ ബിജെപി തീരുമാനിച്ചു. എഡിഎംകെ, ദേശീയജനാധിപത്യസഖ്യ(എൻഡിഎ)ത്തിൽ ചേരുന്ന ദിനം അകലെയല്ല. ലയനത്തെ മിനിറ്റുകൾക്കകം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകീർത്തിച്ചതും സംസ്ഥാനത്തിനു സഹായം വാഗ്ദാനം ചെയ്തതും മോദിയുടെ താത്പര്യം വ്യക്തമാക്കുന്നു.

നാലുദശകം മുന്പ് ഇന്ദിരാഗാന്ധി ഒരു പിളർപ്പ് ഉപയോഗപ്പെടുത്തിയാണു തമിഴ്നാട്ടിൽ കോൺഗ്രസിനു തിരിച്ചുവരവിനു കളമൊരുക്കിയത്. സി.എൻ. അണ്ണാദുരൈ എന്ന ഡിഎംകെ സ്ഥാപകനേതാവിന്‍റെ മരണശേഷം എം. കരുണാനിധി മുഖ്യമന്ത്രിയായി. അതുവരെ സജീവ രാഷ്‌ട്രീയത്തിൽ ഇല്ലാതിരുന്ന നടൻ എം.ജി. രാമചന്ദ്രൻ താമസിയാതെ പാർട്ടിയിൽ ഉയരുകയും കരുണാനിധിക്കു വെല്ലുവിളി ഉയർത്തുകയും ചെയ്തു. താമസിയാതെ പാർട്ടി പിളർന്നു. കോൺഗ്രസ് എംജി ആറിന്‍റെ അണ്ണാഡിഎംകെയുമായി സഹകരിച്ചു.
പിന്നീട് ഡിഎംകെയോടോ അണ്ണാഡിഎംകെയോടോ സഖ്യമുണ്ടാക്കിയാണു കോൺഗ്രസ് തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കിയിട്ടുള്ളത്.

സവർണപാർട്ടി എന്നാക്ഷേപിക്കപ്പെടുന്ന ബിജെപിക്കു ദ്രാവിഡ രാഷ്‌ട്രീയത്തിൽ എത്ര വേരുതാഴ്ത്താൻ കഴിയുമെന്നതു ചോദ്യചിഹ്നമാണ്. എങ്കിലും പാർട്ടിക്കിതിൽ ലാഭമേ ഉള്ളൂ. ലഭിക്കുന്നതെന്തായാലും നേട്ടം.

എതിർപക്ഷത്ത് ഡിഎംകെയ്ക്ക് ഈ അവസരം ഫലപ്രദമായി വിനിയോഗിക്കാനാകുമോ എന്നു വ്യക്തമല്ല. ബിജെപിക്കും എഡിഎംകെയ്ക്കുമെതിരേ നിൽക്കാൻ തയാറായി നടൻ കമലഹാസനും മറ്റും എത്തിയിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ മുന്നിൽ നിർത്താൻ കരുണാനിധിയുടെ മകൻ എം.കെ. സ്റ്റാലിൻ തയാറാകുമോ എന്നറിയില്ല.

രജനികാന്ത് രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്നും ബിജെപിയിൽ ചേരുമെന്നുമുള്ള അഭ്യൂഹങ്ങൾ ഇപ്പോൾ പഴയതുപോലെ ശക്തമല്ല.അണ്ണാഡിഎംകെ ഗ്രൂപ്പുകളുടെ ലയനത്തിൽ തഴയപ്പെടുന്ന ശശികല-ടിടിവി ദിനകരൻ ഗ്രൂപ്പിൽനിന്നു പല എംഎൽഎമാരും ചാടി. ഒരാഴ്ച മുന്പ് 23 എംഎൽഎമാർ ദിനകരന്‍റെകൂടെ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ഏഴുപേർ അവിടെനിന്നു മാറി. മൂന്നുപേർകൂടി മാറുമെന്നു സൂചനയുണ്ട്. ഇന്നലെ ഉച്ചയ്ക്കു ശേഷം ദിനകരന്‍റെ വീട്ടിൽ 12 എംഎൽഎമാർ മാത്രം ഒത്തുകൂടിയുള്ളൂ.

234 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 118 പേർ വേണം. നിയമസഭ ചേരുന്പോഴേക്ക് അത്രയും പേരെ സമാഹരിക്കാൻ എടപ്പാടി പളനിസ്വാമി-ഒ. പനീർശെൽവം ദ്വയത്തിനു കഴിയും.

എന്നാൽ, കുറഞ്ഞ പദവിയിൽ തിരിച്ചെത്തേണ്ടിവന്ന മുൻ മുഖ്യമന്ത്രി പനീർശെൽവം അതിൽ സംതൃപ്തനാകുമോ എന്നു സംശയമുണ്ട്. പാർട്ടി വീണ്ടും പിളരുമെന്നാണു ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.