പുരോഹിത് ഒന്പതു വർഷത്തിനുശേഷം ജയിലിൽനിന്നു പുറത്തിറങ്ങി
പുരോഹിത് ഒന്പതു വർഷത്തിനുശേഷം ജയിലിൽനിന്നു പുറത്തിറങ്ങി
Wednesday, August 23, 2017 12:23 PM IST
മുംബൈ: മലേഗാവ് സ്ഫോടനക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഒന്പതു വർഷത്തെ തടവിനുശേഷം ലഫ്. കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിത് തലോജ ജയിലിൽനിന്നു പുറത്തിറങ്ങി.

ഇന്നലെ രാവിലെ 10.45 ന് ജയിലിനു പുറത്തെത്തിയ പുരോഹിത്, മിലിട്ടറി പോലീസിന്‍റെയും ആർമി ദ്രുതകർമസേനയുടെയും അകന്പടിയോടെ ദക്ഷിണ മുംബൈയിലെ കോളാബയിലെ മിലിട്ടറി സ്റ്റേഷനിലേക്ക് പോയി.


2008 മാലേഗാവ് സ്ഫോടനക്കേസിൽ പങ്കാളിയാണെന്ന ആരോപണത്തെത്തുടർന്ന് തടവിൽ കഴിഞ്ഞിരുന്ന പുരോഹിതിന് തിങ്കളാഴ്ചയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ 2008 സെപ്റ്റംബർ 29ന് നടന്ന സ്ഫോടനത്തിൽ ആറു പേരാണു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.