അപകട പരന്പര: രാജിക്കൊരുങ്ങി കേന്ദ്രമന്ത്രി സുരേഷ് പ്രഭു
അപകട പരന്പര: രാജിക്കൊരുങ്ങി  കേന്ദ്രമന്ത്രി സുരേഷ് പ്രഭു
Wednesday, August 23, 2017 12:48 PM IST
ന്യൂഡൽഹി: തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു രാജിക്കൊരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സുരേഷ് പ്രഭു ഇന്നലെ രാജി സന്നദ്ധത അറിയിച്ചു. കഴിഞ്ഞ നാലുവർഷത്തിനിടെ ഒന്നിനു പുറകെ ഒന്നായി ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുരേഷ് പ്രഭു ട്വിറ്ററിൽ കുറിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിൽ മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സുരേഷ് പ്രഭു അറിയിച്ചു.

മൂന്നു വർഷത്തിൽ താഴെയായി മന്ത്രിയെന്ന നിലയിൽ തന്‍റെ രക്തവും വിയർപ്പും റെയിൽവേയുടെ നല്ലതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു. റെയിൽവേ ഇപ്പോൾ പുരോഗതിയുടെ പാതയിലാണ്. എന്നാൽ, തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ നിർഭാഗ്യകരമാണ്. ഇത് ആഴത്തിലുള്ള ദുഃഖമുണ്ടാക്കുന്നു. അപകടങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു രാജിക്കൊരുക്കമാണെന്നു പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാൽ, കാത്തിരിക്കൂ എന്നായിരുന്നു മോദി മറുപടി നൽകിയതെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഉണ്ടായ രണ്ടു വലിയ ട്രെയിൻ അപകടങ്ങളാണ് സുരേഷ് പ്രഭുവിന്‍റെ രാജി സന്നദ്ധതയ്ക്കു പിന്നിൽ.


എന്നാൽ, സുരേഷ് പ്രഭുവിന്‍റെ രാജി സന്നദ്ധതയെക്കുറിച്ച് ചോദിച്ചപ്പോൾ ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കുമെന്നാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്.

സുരേഷ് പ്രഭുവിന്‍റെ അപേക്ഷയിൽ പ്രധാനമന്ത്രിയാണു തീരുമാനം എടുക്കേണ്ടത്. എന്തു തന്നെയായാലും ചുമതലബോധം ഒരു നല്ല സംവിധാനം ആണെന്നും ജയ്റ്റ്‌ലി പറഞ്ഞു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.