സർദാർ സരോവർ അണക്കെട്ട് മോദി രാജ്യത്തിനു സമർപ്പിച്ചു
സർദാർ സരോവർ അണക്കെട്ട് മോദി രാജ്യത്തിനു സമർപ്പിച്ചു
Sunday, September 17, 2017 11:55 AM IST
കേവാദിയ(ഗുജറാത്ത്): ഉയരത്തിൽ ഇന്ത്യയിൽ ഒന്നാമത്തേതും വലുപ്പത്തിൽ ലോകത്തിൽ രണ്ടാമത്തേതുമായ സർദാർ സരോവർ അണക്കെട്ട് പ്രധാനമന്ത്രി മോദി രാജ്യത്തിനു സമർപ്പിച്ചു. നർമദാ നദീതീരത്തെ കേവാദിയയിൽ ആദ്യ പ്രധാനമന്ത്രി ജവഹർഹാൽ നെഹ്റു 1961ൽ തറക്കല്ലിട്ട പദ്ധതി 56 വർഷത്തിനു ശേഷമാണു യാഥാർഥ്യമായിരിക്കുന്നത്. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളും പദ്ധതി മൂലം ഭവനരഹിതരാകുന്നവരുടെ പ്രക്ഷോഭങ്ങളുമാണ് വൈകാൻ കാരണം.

പദ്ധതിയിൽനിന്നുള്ള വൈദ്യുതി, കുടിവെള്ളം, കൃഷിജലം എന്നിവ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കു ലഭിക്കും. നർമദ അണക്കെട്ടിനായി ശക്തിയുക്തം വാദിച്ചിരുന്ന മോദി തന്‍റെ 67-ാം പിറന്നാളിലാണ് പദ്ധതി രാജ്യത്തിനു സമർപ്പിച്ചത്. അണക്കെട്ടിനു സമീപം പൂജ നടത്തിയ മോദി, വിദ്യാർഥികളുടെ വേദമന്ത്രോച്ചാരണങ്ങൾക്കിടെ ശിലാഫലകം അനാവരണം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ പങ്കെടുത്തു.

അണക്കെട്ടിന് 138 മീറ്റർ ഉയരവും 1.2 കിലോമീറ്റർ വീതിയുമുണ്ട്. ഗുജറാത്തിലെ 131 നഗരമേഖലകളിലും 9,633 ഗ്രാമങ്ങളിലും കുടിവെള്ളം ലഭിക്കും. 15 ജില്ലകളിലെ 3,112 ഗ്രാമങ്ങളിൽ കൃഷിയാവശ്യത്തിനും ജലം ലഭിക്കും. മധ്യപ്രദേശിലെ 18 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടക്കും. രാജസ്ഥാനിലെ മരുഭൂമി ജില്ലകളായ ബാർമേർ, ജാലോർ എന്നിവടങ്ങളിലെ 2,46,000 ഹെക്ടർ ഭൂമിയിലും ജലസേചനത്തിനു വെള്ളം ലഭിക്കും. 1,200ഉം 250ഉം മെഗാവാട്ട് ശേഷിയുള്ള രണ്ടു വൈദ്യുത പദ്ധതികളാണുള്ളത്. 57 ശതമാനം വൈദ്യുതിയും മധ്യപ്രദേശിനാണ്. മഹാരാഷ്‌ട്രയ്ക്ക് 27ഉം ഗുജറാത്തിന് 16ഉം ശതമാനം വൈദ്യുതി ലഭിക്കും.


അണക്കെട്ട് പുർത്തിയാകൽ വൈകിയതിനു പല കാരണങ്ങളുണ്ട്. വൈദ്യുതിയും വെള്ളവും പങ്കുവയ്ക്കുന്നതിനെച്ചൊല്ലി ഗുജറാത്തും മധ്യപ്രദേശും തമ്മിൽ 1964ൽ തർക്കമുണ്ടായി. ഇത് പരിഹരിക്കാൻ കേന്ദ്രം ഖോസ്‌ല കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് മധ്യപ്രദേശ് അംഗീകരിച്ചില്ല. തുടർന്ന് 69ൽ നർമദ ജലതർക്ക ട്രിബ്യൂണൽ രൂപീകരിക്കപ്പെട്ടു. 79ൽ ട്രിബ്യൂണലിന്‍റെ വിധി വന്നു. അടുത്ത വർഷം നിർമാണം ആരംഭിച്ചു.

ഇതിനിടെ, മേധാപട്കറുടെ നേതൃത്വത്തിൽ നർമദ രക്ഷാ പ്രക്ഷോഭം ആരംഭിച്ചു. പദ്ധതി വന്നാൽ ഇരുന്നൂറോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുമെന്നും പതിനായിരങ്ങൾ ഭവനരഹിതരാകുമെന്നും ചൂണ്ടിക്കാട്ടി ഇവർ കോടതിയെ സമീപിച്ചു. 1996ൽ സുപ്രീംകോടതി പദ്ധതി നിർമാണം നിർത്തിവയ്പിച്ചു. 2000ൽ നിർമാണം തുടരാൻ അനുമതി നല്കി കോടതി ഉത്തരവുണ്ടായി. പുനരധിവാസം യാഥാർഥ്യമായാൽ 122 മീറ്റർ നിശ്ചയിച്ച അണക്കെട്ടിന്‍റെ ഉയരം 138 മീറ്ററായി ഉയർത്താനും അനുമതി നല്കി.

പുനരധിവാസത്തെച്ചൊല്ലി മേധാ പട്കറുടെ നേതൃത്വത്തിൽ വീണ്ടും പ്രക്ഷോഭം അരങ്ങേറി. ഇതിനിടെ പദ്ധതി അനുകൂലികളും പ്രക്ഷോഭവുമായി ഇറങ്ങി. അണക്കെട്ടിന് ഉയരം കൂട്ടാൻ യുപിഎ സർക്കാർ അനുമതി നല്കാത്തതിൽ പ്രതിഷേധിച്ച് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി 51 മണിക്കൂർ നിരാഹാരമിരുന്നു. 2014ൽ മോദി പ്രധാനമന്ത്രിയായി 17 ദിവസത്തിനകം അണക്കെട്ടിന്‍റെ ഉയരം 138 മീറ്റർ ആക്കാൻ ഉത്തരവിറങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.