തമിഴ്നാട്: വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി
തമിഴ്നാട്: വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി
Wednesday, September 20, 2017 12:18 PM IST
ചെന്നൈ: പുതിയ നിർദേശം ഉണ്ടാകുന്നതുവരെ തമിഴ്നാട് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ദിനകരൻ പക്ഷത്തെ 18 വിമത അണ്ണാ ഡിഎംകെ എംഎൽഎമാരെ സ്പീക്കർ പി. ധനപാൽ അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് എം. ദുരൈസ്വാമിയുടെ വിധി. എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തില്ല.

എന്നാൽ, അയോഗ്യരാക്കിയ എംഎൽഎമാരുടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം ഇറക്കുന്നതിനു വിലക്കുണ്ട്. കൂറുമാറ്റ നിയമപ്രകാരം തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരേ എട്ട് എംഎൽഎമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്പീക്കറുടെ നടപടി നിയമവിരുദ്ധവും സാധുതയില്ലാത്തതുമാണെന്ന് എംഎൽഎമാർ ഹർജിയിൽ ആരോപിച്ചു.


ജനപ്രതിനിധികളുടെ അവകാശത്തിൽ കൈകടത്തിയ സ്പീക്കർ, സർക്കാർ ചീഫ് വിപ്പ് എസ്. രാജേന്ദ്രൻ, മുഖ്യമന്ത്രി കെ. പളനിസ്വാമി എന്നിവരെ നിയന്ത്രിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.