രോഹിംഗ്യർ അനധികൃത കുടിയേറ്റക്കാർ: രാജ്നാഥ്
രോഹിംഗ്യർ അനധികൃത കുടിയേറ്റക്കാർ: രാജ്നാഥ്
Thursday, September 21, 2017 12:49 PM IST
ന്യൂഡൽഹി: രോഹിംഗ്യൻ വംശജരോടുള്ള സമീപനത്തിൽ സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും വിരുദ്ധാഭിപ്രായം. രോഹിംഗ്യൻ വംശജർ അഭയാർഥികളല്ല, കുടിയേറ്റക്കാരാണെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്. എന്നാൽ, മാനുഷിക പരിഗണ നയിലാണ് പ്രശ്നം നോക്കിക്കാണുന്നതെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എച്ച്.എൽ. ദത്തുവിന്‍റെ പ്രതികരണം.

രോഹിംഗ്യകളെ സ്വീകരിക്കുന്നതിൽ മ്യാന്മർ വിസമ്മതം കാണിക്കാത്ത അവസരത്തിൽ ഇവരെ നാടുകടത്തുന്നതിന്‍റെ പേരിൽ ഉയരുന്ന പ്രതിഷേധങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

രോഹിംഗ്യകൾ അനധികൃത കുടിയേറ്റക്കാർ മാത്രമാണ്. അവർക്കിവിടെ അഭയം നൽകിയിട്ടില്ല. അവർ അഭയാർഥികളുമല്ല. ഐക്യരാഷ്‌ട്രസഭയുടെ 1951ലെ അഭയാർഥി കണ്‍വൻഷൻ ഉടന്പടിയിൽ ഒപ്പുവച്ചിട്ടില്ലെങ്കിലും ഇന്ത്യ ഇതു സംബന്ധിച്ച ഒരു നിയമവും ലംഘിക്കില്ല. അതുകൊണ്ടുതന്നെ രോഹിംഗ്യകളെ നാടുകടത്തുന്നത് വഴി ഇന്ത്യ ഒരു അന്താരാഷ്‌ട്ര നിയമവും ലംഘിക്കുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. മ്യാന്മാറിലേക്കു മടങ്ങിയെത്തുന്ന രോഹിംഗ്യൻ വംശജരെ പരിശോധനകൾക്കുശേഷം രാജ്യത്ത് താമസിക്കാൻ അനുവദിക്കും എന്ന ഓങ് സാംഗ് സ്യൂകിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാജ്നാഥ് സിംഗ് സംസാരിച്ചത്.


രാജ്യസുരക്ഷയ്ക്കു ഭീഷണി ഉയർത്തുമെന്നതിനാലാണ് രോഹിംഗ്യകളെ നാടുകടത്തുന്നതെന്ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇവരെ തിരിച്ചയയ്ക്കുന്നത് തടയണമെന്ന ആവശ്യം നീതിക്കു നിരക്കുന്നതല്ല. ഇവരെ ഇവിടെ തുടരാൻ അനുവദിക്കുന്നത് ഇന്ത്യക്കാരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. രാജ്യത്തിന്‍റെ സുരക്ഷയും വിശാല താത്പര്യവും കണക്കിലെടുത്ത് ഈ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം സർക്കാരിനു വിട്ടുനൽകണമെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.