മഹാത്മാഗാന്ധി വധം: പുനരന്വേഷണം ആവശ്യപ്പെട്ടു ഹർജി
മഹാത്മാഗാന്ധി വധം: പുനരന്വേഷണം ആവശ്യപ്പെട്ടു ഹർജി
Friday, October 6, 2017 1:05 PM IST
ന്യൂഡൽഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തെക്കുറിച്ചു പുനരന്വേഷിക്കണമെന്നും സംഭവത്തിനു പിന്നിലുള്ള സംഘടനയെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മുംബൈ ആസ്ഥാനമായുള്ള അഭിനവ് ഭാരതിന്‍റെ ട്രസ്റ്റിയും ഗവേഷകനുമായ ഡോ. പങ്കജ് ഫഡ്നിസാണ് പൊതുതാത്പര്യ ഹർജി നൽകിയത്.

ഹർജി പരിഗണിക്കുന്നതിലുള്ള നിയമസാധുത ചോദ്യം ചെയ്ത ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വർ റാവു എന്നിവരുടെ ബെഞ്ച് വിഷയം പരിഗണിക്കുന്നതിന് എന്തെങ്കിലും സാധുത സൂക്ഷ്മമായെങ്കിലും ഉണ്ടോയെന്നു പരിശോധിക്കുന്നതിനായി മുതിർന്ന അഭിഭാഷകൻ അമരേന്ദ്ര സരണിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഗാന്ധിജി വധിക്കപ്പെട്ട് ആറു പതിറ്റാണ്ടുകൾക്കുശേഷം പുനരന്വേഷണം ആവശ്യപ്പെട്ടതിന്‍റെ സാധുതയാണ് 15 മിനിറ്റ് നീണ്ട വാദത്തിനൊടുവിൽ കോടതി ഉന്നയിച്ചത്.


ഇക്കാര്യത്തിൽ പുതിയ എന്തു തെളിവാണ് കണ്ടെ ത്തിയിരിക്കുന്നതെന്നു ചോദിച്ച രണ്ടംഗ ബെഞ്ച്, ഒരു സംഘടനയാണു പിന്നിലെന്ന ആരോപണം എങ്ങനെ തെളിയിക്കാനാകുമെന്നും ചോദിച്ചു. നാഷണൽ ആർക്കൈവ്സിലും സർക്കാരിന്‍റെ മറ്റ് ഏജൻസികളിലും ഇതു സംബന്ധിച്ച തെളിവുകൾ ലഭ്യമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടാൽ കൂടുതൽ രേഖകൾ ഹാജരാക്കാനാകുമെന്നും ഹർജിക്കാരൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.