പ്രശ്നങ്ങളിൽ നാണക്കേടോടെ കേരളത്തിലെ കോണ്‍ഗ്രസ്
Thursday, October 12, 2017 1:33 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞൈടുപ്പും രാഹുൽ ഗാന്ധിയെ എഐസിസി പ്രസിഡന്‍റായി നിർദേശിക്കുന്ന പ്രമേയങ്ങളും എല്ലാ സംസ്ഥാനങ്ങളിലും പൂർത്തിയായപ്പോൾ കേരളം മാത്രം പുറത്ത്. നേതാക്കൾ കേസുകളിൽ പെട്ടതിനു പുറമേ പിസിസി അംഗങ്ങളുടെ പട്ടിക തയാറാക്കിയതിലെ തർക്കങ്ങളും കേരളത്തിലെ കോണ്‍ഗ്രസിനു നാണക്കേടായി.

സംഘടനാ പ്രവർത്തനത്തിൽ കേരളം മാതൃകയാണെന്നു സോണിയ ഗാന്ധിയും രാഹുലും പതിവായി പറഞ്ഞിരുന്നു. അതേ കേരളത്തിലാണു മുതിർന്ന എംപിമാരുടെ പോലും നിർദേശം അവഗണിച്ചും പ്രാതിനിധ്യ ഫോർമുലകൾ തെറ്റിച്ചും തെരഞ്ഞെടുപ്പു നടപടികൾ പ്രതിസന്ധിയിലായത്. സമവായമെന്ന പേരിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നു തയാറാക്കിയ പട്ടികയിൽ മാറ്റം അനിവാര്യവുമായി. നേരത്തെ പത്തിൽ താഴെ മാത്രം പേരുകളിലുണ്ടായിരുന്ന പരാതികൾ ഇന്നലെയോടെ കൂടിയിട്ടുണ്ട്.

പാർട്ടിയിൽ ഐക്യം ഏറ്റവും ആവശ്യമായ സമയത്തു പോലും ഗ്രൂപ്പുകളുടെ താത്പര്യം മാത്രം നോക്കുകയാണ് നേതാക്കളെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പിസിസി പ്രസിഡന്‍റ് കെ. മുരളീധരൻ, മുൻ കേന്ദ്രമന്ത്രിമാരായ കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ തുടങ്ങിയവരും എം.കെ. രാഘവൻ, ആന്‍റോ ആന്‍റണി തുടങ്ങിയ എംപിമാരും നേരിട്ടും പരോക്ഷമായും ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നു ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കളും പറയുന്നു.


കേരളത്തിലെ ഏറ്റവും പ്രധാന നേതാക്കൾക്കെതിരായ സോളാർ കേസും അതുമായി ബന്ധപ്പെട്ട സ്ത്രീപീഡന കേസും ദേശീയ തലത്തിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. സാന്പത്തിക മാന്ദ്യം, നോട്ട് അസാധുവാക്കൽ, പെട്രോളിയം വില വർധന, രൂക്ഷമാകുന്ന വിലക്കയറ്റം, ജിഎസ്ടിയുടെ തിരിച്ചടികൾ, തൊഴിൽ നഷ്ടം, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയവകൊണ്ട് കേന്ദ്രസർക്കാരിനെതിരേ ആഞ്ഞടിക്കാൻ പറ്റിയ സമയത്താണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയ കേരളത്തിലെ സംഭവവികാസങ്ങൾ. ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന കോണ്‍ഗ്രസിനും രാഹുലിനും ഇതു തിരിച്ചടിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.