മുഖ്യമന്ത്രി പകപോക്കൽ നടത്തുകയാണെന്നു ചെന്നിത്തല
മുഖ്യമന്ത്രി പകപോക്കൽ നടത്തുകയാണെന്നു ചെന്നിത്തല
Thursday, October 12, 2017 1:33 PM IST
ന്യൂഡൽഹി: സോളാർ അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിൽ സർക്കാരിനു താത്പര്യമുള്ള ഭാഗങ്ങൾ മാത്രം പുറത്തുവിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫ് നേതാക്കൾക്കെതിരേ നിലവാരമില്ലാത്ത രാഷ്‌ട്രീയ പകപോക്കൽ നടത്തുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടും നടപടി റിപ്പോർട്ടും നിയമസഭയിൽ വയ്ക്കണമെന്ന വ്യവസ്ഥ ലംഘിച്ച മുഖ്യമന്ത്രി, അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രതിപക്ഷ നേതാക്കൾക്കും ലഭ്യമാക്കണം. റിപ്പോർട്ടിന്‍റെ മറവിൽ കോണ്‍ഗ്രസ്- യുഡിഎഫ് നേതാക്കൾക്കെതിരേ സർക്കാർ സ്വീകരിക്കുന്ന എന്തുനടപടിയെയും രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

ജുഡീഷൽ കമ്മീഷന്‍റെ ടേംസ് ഓഫ് റഫറൻസിന് അപ്പുറത്തുള്ള വിഷയങ്ങളിലെ നിഗമനങ്ങളും നടപടി നിർദേശങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. റിപ്പോർട്ടിലെ തൽപരഭാഗങ്ങൾ മാത്രം പുറത്തുവിട്ട നടപടി ചട്ടലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വേങ്ങര ഉപതെരഞ്ഞെടുപ്പു ദിവസംതന്നെ ഇതു പുറത്തുവിട്ടതു രാഷ്‌ട്രയ ഗൂഢാലോചനയുടെ ഭാഗമാണ്. ജസ്റ്റീസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെ ത്തലാണെന്നു വ്യാഖ്യാനിച്ച് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരേ നടപടിയെടുക്കാനുള്ള നീക്കം നിയമപരമായി നിലനിൽക്കില്ല. അതിനെതിരേ നിയമപരമായ ഏതു നടപടിയും പ്രതിപക്ഷം സ്വീകരിക്കും.


33 കേസുകളിൽ പ്രതിയായ സ്ത്രീ ആരുടെയെങ്കിലും പേര് വിളിച്ചു പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ അതു വിശ്വസിക്കുമെന്നു കരുതേണ്ട . സോളാർ കമ്മീഷൻ റിപ്പോർട്ട് ദുരുപയോഗം ചെയ്യുകയാണ് സിപിഎം. ഇത്തരത്തിൽ എം.വി. രാഘവനെതിരേ ജുഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്ത പാരന്പര്യം സിപിഎമ്മിനുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

അമിത് ഷായുടെ മകനെതിരായ അഴിമതിയിൽ നാണക്കേടുണ്ടായ ബിജെപിയെ സഹായിക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. കേരളത്തിലെ മെഡിക്കൽ കോഴ വിവാദത്തിൽ പ്രതിസന്ധിയിലായപ്പോൾ തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തി അന്ന് അവരുടെ മുഖം രക്ഷിച്ചതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കമ്മീഷൻ റിപ്പോർട്ട് മുഴുവൻ പ്രസിദ്ധപ്പെടുത്തണം. അതു ലഭിച്ചതിനു ശേഷം തുടർനടപടികളുമായി മുന്നോട്ടുപോകും. സോളാർ കേസിലെ പുതിയ വിവാദങ്ങൾ എങ്ങനെ നേരിടണമെന്നു അടുത്ത യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് വിളിപ്പിച്ചു.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ, വി.എം. സുധീരൻ, വി.ഡി. സതീശൻ എന്നിവരുമായി പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നു കൂടിക്കാഴ്ച നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.