ഗോമാംസം കടത്തിയെന്നാരോപിച്ച് അഞ്ചു പേർക്കു ക്രൂരമർദനം
Saturday, October 14, 2017 12:06 PM IST
ന്യൂഡൽഹി: ഗോമാംസം കടത്തിയെന്നാരോപിച്ച് ഡൽഹിക്കടുത്ത ഹരിയാനയിലെ ഫരീദാബാദിൽ ഗോ സംരക്ഷകർ അഞ്ച് പേരെ ക്രൂരമായി മർദിച്ചു. എന്നാൽ, അക്രമത്തിനിരയായവർക്കെതിരേയാണ് ഗോവധ നിരോധനമുള്ള ഹരിയാനയിലെ പോലീസ് കേസെടുത്തിരിക്കുന്നത്. പശുക്കടത്തുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നാണു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞത്.

അന്വേഷണം നടത്തിവരികയാണെന്നും പിടിച്ചെടുത്ത മാംസം വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. പശുസംരക്ഷണത്തിന്‍റെ പേരിൽ അതിക്രമങ്ങൾ അനുവദിക്കരുതെന്ന് സുപ്രീംകോടതി കർശന നിർദേശം നൽകിയതിനു പിന്നാലെയാണ് ഫരീദാബാദിൽ ഇന്നലെ അഞ്ചംഗ സംഘത്തിനു നേർക്ക് ആക്രമണ മുണ്ടായത്. അക്രമികളെ വെറുതെ വിട്ട പോലീസ്, അക്രമത്തിനിരയായവരെ അറസ്റ്റ് ചെയ്തതിൽ വ്യാപക വിമർശനമുയർന്നിട്ടുണ്ട്. ഭാരത് മാതാ കീ  ജയ്, ജയ് ഹനുമാൻ എന്നു വിളിച്ചുകൊണ്ടായിരുന്നു മർദനം.


ഗോമാംസം കടത്തുന്നുന്നതായി ആരോപിക്കപ്പെട്ട് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച നാലു പേരുമാണ് മർദനത്തിനിരയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.