മെഡിക്കൽ ഉപകരണങ്ങളുടെ വിലനിയന്ത്രണം നീക്കും
മെഡിക്കൽ ഉപകരണങ്ങളുടെ വിലനിയന്ത്രണം നീക്കും
Friday, October 20, 2017 1:19 PM IST
ന്യൂഡൽഹി: സ്റ്റെന്‍റുകളും കൃത്രിമ മുട്ടുകളും അടക്കം ഏതാനും മെഡിക്കൽ ഉപകരണങ്ങൾക്ക് ഏർപ്പെടുത്തിയ വിലനിയന്ത്രണം നീക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വിലയ്ക്കു പകരം ലാഭ മാർജിനു നിയന്ത്രണം വയ്ക്കാനാണ് ആലോചന.

സുപ്രീംകോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും വിധികളെ തുടർന്നാണ് സ്റ്റെന്‍റുകൾക്കും മറ്റും വില നിയന്ത്രിച്ചത്. ഇത് ഇവ നിർമിക്കുന്ന ബഹുരാഷ്‌ട്ര കന്പനികൾക്കു വലിയ നഷ്‌ടമുണ്ടാക്കി. ജോൺസൺ ആൻഡ് ജോൺസൺ എന്ന കന്പനിക്കു സെപ്റ്റംബറിലവസാനിച്ച മൂന്നുമാസം ഇന്ത്യയിലെ ബിസിനസിൽ 65 കോടി രൂപയുടെ കുറവുണ്ടായി. മുട്ടുമാറ്റിവയ്ക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളുടെ വില വെട്ടിക്കുറച്ചതാണു കാരണം. മുട്ടിന്‍റെ കൃത്രിമ ഭാഗങ്ങൾക്ക് 69 ശതമാനം വരെ വില കുറച്ചിരുന്നു. ധമനികളിലെ തടസം നീക്കുന്ന സ്റ്റെന്‍റുകളുടെ വില 85 ശതമാനം വരെ കുറച്ചിട്ടുണ്ട്.

പ്രമുഖ അമേരിക്കൻ കന്പനികൾക്കുവേണ്ടി യുഎസ് പ്രസിഡന്‍റിന്‍റെ ഓഫീസ് തന്നെ ഇടപെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഫാർമസ്യൂട്ടിക്കൽ വകുപ്പ് ഒക്‌ടോബർ 16ന് ഒരു യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യും. അതിലാണു വിലനിയന്ത്രണം മാറ്റി ലാഭത്തോതിനു നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. നിർമാണച്ചെലവ് അല്ലെങ്കിൽ ഇറക്കുമതി വില ആധാരമാക്കിയാകും ലാഭമാർജിൻ നിശ്ചയിക്കുക. എത്ര ശതമാനം വീതം ഉത്പാദക കന്പനി അല്ലെങ്കിൽ ഇറക്കുമതി ഏജൻസി, സ്റ്റോക്കിസ്റ്റ്, ആശുപത്രി എന്നിവയ്ക്ക് ലാഭമെടുക്കാം എന്നാണു നിശ്ചയിക്കുക. ഇത് 26-നു ചേരുന്ന ഒരു യോഗത്തിൽ തീരുമാനിക്കും.


നേരത്തേ വിവിധ മെഡിക്കൽ ഉപകരണങ്ങളെ അവശ്യമരുന്നുകളായി പ്രഖ്യാപിച്ചാണ് അവയ്ക്കു വില നിയന്ത്രണം ഏർപ്പെടുത്തിയത്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) ആണ് ഇവയുടെ ഉത്പാദനച്ചെലവും കമ്മീഷനും ലാഭവും വിലയിരുത്തി വില നിശ്ചയിച്ചത്. ഇപ്പോൾ ആ അധ്വാനമെല്ലാം വൃഥാവിലാക്കുന്ന നീക്കമാണു നടക്കുന്നത്.

വില കുറച്ചതു ഫെബ്രുവരിയിലും ഓഗസ്റ്റിലും

ഫെബ്രുവരി 13നാണു കൊറോണറി സ്റ്റെന്‍റുകളുടെ പരമാവധി വില നിശ്ചയിച്ച് എൻപിപിഎ വിജ്ഞാപനമിറക്കിയത്. സാധാരണ സ്റ്റെന്‍റിന് 7,260 രൂപ, ഔഷധമുള്ളതിന് 29,600 രൂപ എന്നിങ്ങനെ വില നിശ്ചയിച്ചു. ആദ്യത്തേതിന് 30,000 മുതൽ 75,000 രൂപ വരെയും രണ്ടാമത്തെ ഇനത്തിന് 40,000 രൂപ മുതൽ 1.98 ലക്ഷം രൂപ വരെയും ഈടാക്കിയിരുന്നതാണ്.
രണ്ടരലക്ഷം രൂപ വരെ ഈടാക്കിയിരുന്ന കൃത്രിമ ചിരട്ടമുട്ടിന് 54,720 രൂപയായി ഓഗസ്റ്റിൽ പ്രഖ്യാപിച്ചു. 1500 കോടി രൂപയാണ് ഇതുവഴി ഇന്ത്യൻ രോഗികൾക്ക് ഒരുവർഷം ലാഭമാകുന്നതെന്ന് ആരോഗ്യമന്ത്രി അവകാശപ്പെടുകയും ചെയ്തതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.