തിയറ്ററിലെ ദേശീയ ഗാനം : യുക്തി ചോദ്യം ചെയ്തു സുപ്രീംകോടതി ജഡ്ജി
തിയറ്ററിലെ ദേശീയ ഗാനം : യുക്തി ചോദ്യം ചെയ്തു സുപ്രീംകോടതി ജഡ്ജി
Monday, October 23, 2017 12:34 PM IST
ന്യൂഡൽഹി: സിനിമാ തിയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ യുക്തി ചോദ്യം ചെയ്തു സുപ്രീംകോടതി ജഡ്ജി. എല്ലാ സിനിമ പ്രദർശനത്തിനു മുന്പും ദേശീയഗാനം ആലപിക്കണമെന്നും ഹാളിലുള്ള എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്നമുള്ള ഉത്തരവിന്‍റെ സാധുത ചോദ്യം ചെയ്ത ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, രാജ്യസ്നേഹം പ്രകടിപ്പിക്കണമെങ്കിൽ കുപ്പായത്തിൽ തുന്നിച്ചേർക്കണോയെന്നും ചോദിച്ചു.

ഉത്തരവ് പുറപ്പെടുവിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടുത്തിരിക്കേയാണ് മൂന്നംഗ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ചന്ദ്രചൂഡിന്‍റെ ആക്രമണം. ജനങ്ങൾക്കു മേൽ ദേശീയത അടിച്ചേൽപ്പിക്കാനാവില്ല. ദേശീയഗാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടെങ്കിൽ അതു സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും അത് കോടതിയുടെ ചുമലിലേക്കു വയ്ക്കേണ്ട കാര്യമില്ലെന്നും ജഡ്ജി വ്യക്തമാക്കി.


എല്ലാ സിനിമാ പ്രദർശനത്തിനു മുന്പും ദേശീയ ഗാനം നിർബന്ധമാക്കിയ 2016 നവംബർ 30ലെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. എന്നാൽ, ഉത്തരവ് പുനഃപരിശോധിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുത്തില്ല. ദേശീയ ഗാനം സിനിമാ തിയറ്ററുകളിൽ ആലപിക്കുന്നതും അതിനെ ആദരിക്കുന്നതും രാജ്യത്തിന്‍റെ ഐക്യത്തെയാണ് കാണിക്കുന്നതെന്നും മതം, ജാതി, ഭാഷ തുടങ്ങിയ വൈവിധ്യങ്ങൾക്കപ്പുറത്തുള്ള ഇത്തരം നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്നുമായിരുന്നു ഹർജിയെ എതിർത്തു കൊണ്ട് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്‍റെ വാദം. എന്നാൽ, ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോടതി ഇടപെട്ടതാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.