പിന്നിൽ പേടിഎം തിരക്കഥയും ?
പിന്നിൽ പേടിഎം തിരക്കഥയും ?
Wednesday, November 8, 2017 2:30 PM IST
ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിന്‍റെ പിറ്റേന്നു രാവിലെ ദേശീയ ദിനപത്രങ്ങളുടെ ഒന്നാം പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റൻ ഫോട്ടോയുമായി മുഴുപേജ് പരസ്യങ്ങൾ വന്നത് മറക്കാറായിട്ടില്ല. പേടിഎം എന്ന സ്വകാര്യ കന്പനിയുടേതായിരുന്നു പ്രധാനമന്ത്രിയെ ഉപയോഗിച്ചുള്ള ആ പരസ്യം.

കഴിഞ്ഞ വർഷം നവംബർ എട്ടിന് രാത്രി അതീവ രഹസ്യമായി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്‍റെ പേരിൽ എങ്ങിനെയാണ് ഒരു സ്വകാര്യ കന്പനിക്ക് പിറ്റേന്നത്തെ പത്രങ്ങളിലെല്ലാം മുഴുപേജ് പരസ്യം നൽകാൻ കഴിഞ്ഞതെന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. ഒരു രാജ്യത്തിന്‍റെ ഭരണത്തലവനായ പ്രധാനമന്ത്രിയെ എങ്ങനെ ഒരു സ്വകാര്യ കന്പനിയുടെ പ്രമോഷനു വേണ്ടി പരസ്യത്തിൽ ഉപയോഗിക്കാനാകും എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.

കേന്ദ്രസർക്കാരിന്‍റെ നടപടികളിൽ നിന്ന് വലിയ നേട്ടങ്ങളുണ്ടാക്കിയ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് തുടങ്ങിയ ജിയോ ഫോണിന്‍റെ അടക്കം പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പിന്നീടും ഉപയോഗിക്കാൻ ധൈര്യവും പ്രചോദനവും നാന്ദിയുമായത് നവംബർ ഒൻപതിലെ പേടിഎം പരസ്യം ആയിരുന്നു.

രാജ്യത്ത് സാന്പത്തിക മാന്ദ്യവും ജനങ്ങൾക്ക് കൊടിയ ദുരിതവും സമ്മാനിച്ച നോട്ട് അസാധുവാക്കലിന് പിന്നിൽ യുപി നിയമസഭാ തെരഞ്ഞെടുപ്പിലേത് അടക്കമുള്ള രാഷ്‌ട്രീയ നേട്ടങ്ങൾക്കു പുറമെ വന്പന്മാരായ ചില അടുപ്പക്കാരുടെ സാന്പത്തിക താത്പര്യങ്ങളും ഉണ്ടാകാമെന്ന സംശയമാണ് ഉയരുന്നത്. രാജ്യത്താകെ 500, 1000 രൂപ നോട്ടുകൾ റദ്ദാക്കുന്ന വിവരം മോദിയുടെ ചില വ്യവസായി സുഹൃത്തുക്കൾ അറിഞ്ഞിരുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് കാര്യമായ മറുപടി ഉണ്ടായതുമില്ല.

അതിലേറെ, നോട്ട് നിരോധനം പ്രഖ്യാപനത്തിന്‍റെ പിറ്റേന്ന് പുറത്തിറങ്ങിയ പത്രങ്ങളിൽ എങ്ങിനെയാണ് മോദിയുടെ ചിത്രങ്ങളോടെ മുഴുപേജ് പരസ്യം തയാറാക്കി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് എന്നതും ചോദ്യമായി ശേഷിക്കും. മണിക്കൂർ കൊണ്ട് തെരക്കിട്ട് പരസ്യം തയാറാക്കി എന്നു കന്പനി പറയുന്ന ന്യായീകരണങ്ങൾ മറ്റൊരു സ്വകാര്യ കന്പനിക്കും കഴിയാതെ പോയതും അതിശയകരമായി. പേടിഎം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വിജയ് ശേഖർ ശർമയ്ക്ക് ബിജെപി നേതാക്കളുമായുള്ള ബന്ധവും വിവാദമായിരുന്നു.
വിവാദ പരസ്യം നൽകിയതിന് പേടിഎം കന്പനിയെ ശിക്ഷിച്ചതായി അറിവില്ല. വാണിജ്യ ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിയുടെ പേരും മറ്റും ഉപയോഗിക്കുന്നത് 1950ലെ ദി എംബ്ലംസ് ആൻഡ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) നിയമം അനുസരിച്ച് വിലക്കുള്ളതാണ്. മോദിയുടെ കീഴിലുള്ള കേന്ദ്രസർക്കാരിലെ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് ഒരു മാപ്പ് എഴുതിക്കൊടുത്തപ്പോൾ കന്പനിയെ ശിക്ഷയിൽ നിന്നൊഴിവാക്കുകയും ചെയ്തു.


പക്ഷേ, നോട്ട് നിരോധനത്തിന്‍റെ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയവരിൽ നോയിഡ ആസ്ഥാനമായ ഈ കന്പനി മുന്നിലെത്തിയത് അത്ര തമാശയാകില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇ വാലറ്റ് കന്പനിയായി പേടിഎം പെട്ടെന്നു വളർന്നു. നോട്ട് നിരോധനത്തിന്‍റെ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ കന്പനി നേടിയത് 200 ശതമാനം വളർച്ച.

മൊബൈൽ ഫോണുകളിൽ പേടിഎം ഡൗണ്‍ലോഡുകളുടെ തിരക്കായിരുന്നു. എന്തിന് നോട്ട് നിരോധനം പ്രഖ്യാപിച്ച രാത്രിയിൽ പോലും ഈ കന്പനിയിലെ വാലറ്റിലേക്ക് പത്തിരട്ടി പണമാണ് എത്തിയത്.

നോട്ട് നിരോധനത്തിന്‍റെ ആദ്യ വാർഷികത്തിൽ പേടിഎം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഒറ്റയടിക്ക് 42 ലക്ഷം പേരാണ് കൂടിയത്. എട്ടു ലക്ഷത്തിൽ നിന്ന് 50 ലക്ഷത്തിലേക്കായിരുന്നു വളർച്ച. വൻകിട കച്ചവടക്കാർ മുതൽ മുറുക്കാൻ കടക്കാർ വരെ പേടിഎം പണം സ്വീകരിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ പ്രതിമാസമുള്ള ഇടപാടുകളുടെ മൂല്യത്തിൽ മുൻവർഷത്തേക്കാൾ നാലിരട്ടിയാണ് വർധന. ഇപ്പോഴുള്ള 50 ലക്ഷത്തിൽ നിന്ന് ഈ വർഷാവസാനം ഒരു കോടിയും വൈകാതെ 50 കോടി ആളുകളെയും കന്പനിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന പേടിഎം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കിരണ്‍ വാസിറെഡ്ഡി പറഞ്ഞു.

പേടിഎമ്മിന്‍റെ അതിശയകരമായ വളർച്ച തീരുന്നില്ല. പേയ്മെന്‍റ്സ് ബാങ്ക് തന്നെ പേടിഎം തുടങ്ങി. കഴിഞ്ഞ മാർച്ചിൽ 20 കോടി അമേരിക്കൻ ഡോളർ സ്വരൂപിക്കാനായ ഇ- കൊമേഴ്സ് സ്ഥാപനമായ പേടിഎം മാളും അത്ഭുതക്കുഞ്ഞായി. പണം അടയ്ക്കുന്നതു സഹായിക്കാൻ ചാറ്റ് സംവിധാനവും പേടിഎം ആരംഭിച്ചു. വിമാന ടിക്കറ്റുകളും സിനിമാ ടിക്കറ്റുകളും വാങ്ങുന്നതു മുതൽ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതു വരെ എന്തും ഈ കന്പനിയുടെ വരുതിയിലായി. കേന്ദ്രസർക്കാരും എസ്ബിഐയും തുടങ്ങിയ സമാന സംവിധാനങ്ങൾ പേടിഎമ്മിനു മുന്നിൽ അടിയറവു പറയുന്നതും യാദൃശ്ചികമാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.