ട്വിറ്റർ യുദ്ധവുമായി രാഹുൽ
ട്വിറ്റർ യുദ്ധവുമായി രാഹുൽ
Wednesday, November 8, 2017 2:30 PM IST
ന്യൂഡൽഹി: നോട്ട് റദ്ദാക്കൽ ദുരന്തം ആയിരുന്നു. വീണ്ടുവിചാരമില്ലാതെയാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയത്. പ്രധാനമന്ത്രിയുടെ നടപടിയിലൂടെ നഷ്ടമായ ജീവിതങ്ങൾക്കും തകർന്നുപോയ ലക്ഷക്കണക്കിന് സത്യസന്ധരായ ഇന്ത്യക്കാരോടൊപ്പമാണ് തങ്ങൾ- ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി പറഞ്ഞു. അസാധുവാക്കിയ നോട്ടുകൾ മാറിക്കിട്ടാൻ കണ്ണീരോടെ ക്യൂ നിൽക്കുന്ന വയോധികനായ കർഷകന്‍റെ ചിത്രവും ഇക്കാര്യം വിവരിക്കുന്ന ഈരടികളോടെ ഹിന്ദിയിലുള്ള മറ്റൊരു ട്വിറ്റർ സന്ദേശവും രാഹുൽ നടത്തി.

നോട്ട് നിരോധനവും തെറ്റായ ജിഎസ്ടിയും രാജ്യത്ത് സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആവർത്തിച്ചു. നവംബർ എട്ട് ഇന്ത്യൻ സന്പദ് വ്യവസ്ഥയ്ക്കു കറുത്ത ദിനമാണ്. കറൻസിയുടെ 86 ശതമാവും പിൻവലിച്ച തീരുമാനം ലോകത്ത് വേറൊടിത്തും നടപ്പാക്കിയിട്ടില്ല. ആനമണ്ടത്തരം ഏറ്റുപറഞ്ഞ് സന്പദ്ഘടനയ്ക്കു ജീവൻ പകരാൻ നടപടിയെടുക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും മൻമോഹൻ പറഞ്ഞു.


പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സാമൂഹ്യ മാധ്യമങ്ങളിലെ താരമായ ശശി തരൂരും അടക്കമുള്ള പ്രതിപക്ഷ നേതാക്കളും ട്വിറ്ററിൽ നിറഞ്ഞുനിന്നു. ഇരുവരും ഉൾപ്പെടെ നൂറു കണക്കിനാളുകൾ തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾക്കു പകരം കറുപ്പാണ് ഉപയോഗിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.