രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് 11-ാം ക്ലാസുകാരൻ
രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് 11-ാം ക്ലാസുകാരൻ
Wednesday, November 8, 2017 2:30 PM IST
ന്യൂഡൽഹി: ഹരിയാന ഗുരുഗ്രാമിലെ റയൻ ഇന്‍റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂർ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. കൊലയാളി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിയാണെന്നും വിദ്യാർഥി കുറ്റസമ്മതം നടത്തിയെന്നും സിബിഐ അറിയിച്ചു. പരീക്ഷയും പിടിഎ മീറ്റിംഗും മാറ്റിവയ്ക്കുന്നതിനായാണ് കൊലചെയ്തതെന്നു വിദ്യാർഥി മൊഴി നൽകി. ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടർ തെറ്റുകാരനല്ലെന്നും സിബിഐ പറഞ്ഞു.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് വിദ്യാർഥിയെ തിരിച്ചറിഞ്ഞതെന്നും കുറ്റകൃത്യം നടന്ന സമയവും വിദ്യാർഥി ശൗചാലയത്തിൽ കടന്ന സമയവും സമാനമാണെന്നും സിബിഐ പറഞ്ഞു.

പ്രദ്യുമനെ സെപ്റ്റംബർ എട്ടിനാണ് സ്കൂളിലെ ശുചിമുറിയിൽ കഴുത്തിനു മുറിവേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയശേഷം പ്രദ്യുമനെ സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാർ കൊലപ്പടുത്തിയതെന്നും കസ്റ്റഡിയിലുള്ള പ്രതി കുറ്റം ഏറ്റുപറഞ്ഞെന്നുമായിരുന്നു പോലീസിന്‍റെ അവകാശവാദം. എന്നാൽ, പോലീസിന്‍റെ വാദം സിബിഐ പൂർണമായും തള്ളി. പ്രദ്യുമൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടില്ല.


പഠിക്കാൻ ഏറെ പിന്നിലായ വിദ്യാർഥി പരീക്ഷ നീട്ടിവയ്ക്കുന്നതിനും രക്ഷാ കർത്തൃ യോഗം മാറ്റിവയ്ക്കാനുമാണ് കൃത്യം നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി മാലിന്യക്കൂന്പാരത്തിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം ആദ്യം കണ്ടെന്ന് അധ്യാപകരെ അറിയിച്ചതും സിബിഐ കസ്റ്റഡിയിലെടുത്ത വിദ്യാർഥിയായിരുന്നു.
പ്രദ്യുമൻ കൊല്ലപ്പെടുന്നതിന്‍റെ തലേ ദിവസം വിദ്യാർഥിയുടെ കൈയിൽ കത്തി കണ്ടിരുന്നതായി ക്ലാസ് ടീച്ചറും നാല് വിദ്യാർഥികളും മൊഴി നൽകിയിരുന്നു. കൂടാതെ, പരീക്ഷ നീട്ടിവയ്ക്കുമെന്ന് സഹപാഠികളോട് വിദ്യാർഥി പറയുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.