മഹാധർണ രണ്ടാം ദിവസം പിന്നിട്ടു
Friday, November 10, 2017 1:58 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ കേന്ദ്ര തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന മഹാധർണ രണ്ടു ദിവസം പിന്നിട്ടു. എൻഡിഎ സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, മിനിമം വേതനം 18,000 രൂപയാക്കുക തുല്യജോലിക്ക് തുല്യവേതനം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് മൂന്നു ദിവസം നീണ്ടുനില്ക്കുന്ന മഹാധർണയെ യുടിയുസി അഖിലേന്ത്യ പ്രസിഡണ്ട് എ.എ അസീസ് ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗങ്ങളായ എൻ.കെ പ്രേമചന്ദ്രൻ എംപി ഷിബു ബേബി ജോണ്‍, യുടിയുസി അഖിലേന്ത്യ സെക്രട്ടറി അശോക് ഘോഷ്. യുടിയുസി കേരള സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു.


ദേശീയ സംസ്ഥാന നേതാക്കളായ ഫിലിപ്പ് കെ തോമസ് , റ്റി.സി വിജയൻ, പി.ജി പ്രസന്നകുമാർ, സിലീം ജി മോടയിൽ ,ഡെയറീസ് ഡിക്രൂസ്, ജസ്റ്റിൻ ജോണ്‍, എസ് സത്യപാലൻ, എൻ. ഗോവിന്ദൻ നന്പൂതിരി, തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരള ത്തിൽ നിന്നും 250ലധികം പ്രവർത്തകർ മഹാധർണയിൽ പങ്കെടു ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.