സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ വിമർശനം
സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ വിമർശനം
Wednesday, November 15, 2017 2:01 PM IST
ന്യൂഡൽഹി: തൃശൂർ പാന്പാടി കോളജിലെ വിദ്യാർഥി ഷഹീർ ഷൗക്കത്തലി മർദനത്തിനിരയായ സംഭവത്തിൽ പോലീസ് ഡയറി ഹാജരാക്കാത്തതിനു സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ വിമർശനം.

ഗൗരവമുള്ള കേസുകൾ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നു ചോദിച്ച കോടതി, ഇക്കാര്യത്തിൽ എന്തെങ്കിലും കള്ളക്കളി നടക്കുന്നുണ്ടോയെന്നും ആരാഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കേരള സർക്കാരിന്‍റെ ആവശ്യത്തോടായിരുന്നു ജസ്റ്റീസുമാരായ എൻ.വി. രമണ, അമിതവ റോയി എന്നിവരുടെ ബെഞ്ചിന്‍റെ പ്രതികരണം.


സംഭവത്തിൽ കേരള പോലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ വിശദാംശങ്ങൾക്കായി കേസ് ഡയറി ഹാജരാക്കാൻ നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച വരെ സമയം അനുവദിക്കണമെന്നാണ് സർക്കാർ മറുപടി നൽകിയത്. സർക്കാരിന്‍റെ ആവശ്യം തള്ളിയ കോടതി, കേസ് ഡയറി ഇന്നു തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണമെന്നും നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.