കോൺഗ്രസ് പ്രവർത്തകസമിതി യോഗം നാളെ
കോൺഗ്രസ്  പ്രവർത്തകസമിതി യോഗം നാളെ
Saturday, November 18, 2017 3:48 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ എഐസിസി ഒാഫീസിൽ ചേരും. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ രാവിലെ 10.30ന് ചേരുന്ന പ്രവർത്തക സമിതി യോഗം രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിനുള്ള തീയതി നിശ്ചയിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് നീക്കം.

ആരോഗ്യസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ സോണിയാ ഗാന്ധി തന്നെയാണ് എത്രയും വേഗം രാഹുൽ ഗാന്ധിയെ അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രസിഡന്‍റു തെരഞ്ഞെടുപ്പിനുള്ള തീയതിയും സ്ഥാനാരോഹണം നടക്കുന്ന സ്ഥലവും പ്രവർത്തകസമിതി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിക്കും. അദ്ദേഹം പിന്നീട് തീയതി ഒൗദ്യോഗികമായി പ്രഖ്യാപിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പും യോഗം ചർച്ച ചെയ്യും.

1992നു ശേഷം ആദ്യമായാണ് കോൺഗ്രസിൽ സമ്പൂര്‍ണ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കല്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഉള്‍പ്പെടെ അധ്യക്ഷ തെരഞ്ഞെടുപ്പിനുളള നടപടികള്‍ 15ദിവസം കൊണ്ടു പൂര്‍ത്തിയാക്കും. ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒന്പതിനു മുന്പ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി രാഹുൽ ഗാന്ധിയെ അധ്യക്ഷനായി അവരോധിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ നേരത്തെ അറിയിച്ചിരുന്നു.


രാഹുലിനെ പിന്തുണച്ച് ഭൂരിഭാഗം പിസിസികളും പ്രമേയം പാസാക്കിക്കഴിഞ്ഞു. സംഘടനാതെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഭാരവാഹികളുടെ പട്ടിക സമർപ്പിക്കാൻ കോണ്‍ഗ്രസിന് ഡിസംബര്‍ 31വരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.