രാഹുൽ കോൺഗ്രസ് പ്രസിഡന്‍റ് പദത്തിലേക്ക്; പ്രഖ്യാപനം ഡിസംബർ അഞ്ചിന്
രാഹുൽ കോൺഗ്രസ് പ്രസിഡന്‍റ് പദത്തിലേക്ക്;  പ്രഖ്യാപനം ഡിസംബർ  അഞ്ചിന്
Monday, November 20, 2017 11:16 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിൽ തലമുറമാറ്റം കുറിച്ച് രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്‍റാകും. കോണ്‍ഗ്രസിന്‍റെ ഏക ഉപാധ്യക്ഷനായ രാഹുൽ ഗാന്ധിയെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്നതിനുള്ള തീയതികൾ ഇന്നലെ ചേർന്ന പ്രവർത്തകസമിതി യോഗം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലും രാഹുലിന്‍റെ സാന്നിധ്യത്തിലുമാണു വർക്കിംഗ് കമ്മിറ്റി ചേർന്നത്.

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഡിസംബർ ഒന്നിനു പുറത്തിറക്കും. ഡിസംബർ നാലു വരെ നാമനിർദേശപത്രിക നൽകാം. മത്സരത്തിനു സാധ്യത കാണാത്തതിനാൽ പത്രിക സമർപ്പണത്തിന്‍റെ അവസാന ദിവസമായ ഡിസംബർ നാലിനു തന്നെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കാര്യത്തിൽ തീരുമാനമാകും. ഡിസംബർ അഞ്ചിനാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

അന്നുതന്നെ രാഹുൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടമായ ഡിസംബർ ഒൻപതിനു മുന്പുതന്നെ രാഹുൽ ചുമതലയേൽക്കണമെന്ന വികാരം പാർട്ടിയിൽ ശക്തമായിരുന്നു. പാർട്ടി അധ്യക്ഷപദവിയിലേക്കു രാഹുൽ വരണമെന്ന നിർദേശം ഏതാനും വർഷങ്ങളായി സജീവമായിരുന്നെങ്കിലും സോണിയാ ഗാന്ധി പ്രസിഡന്‍റായി കുറച്ചുകാലം കൂടി തുടർന്നുകൊണ്ട് ഉപാധ്യക്ഷ പദവിയിൽ ഒതുങ്ങാനായിരുന്നു രാഹുലിന്‍റെ തീരുമാനം. പ്രവർത്തകരിൽ ഒരു വിഭാഗം രാഹുലിന്‍റെ സഹോദരി പ്രിയങ്ക ഗാന്ധി വധേരയ്ക്കു വേണ്ടി മുറവിളി കൂട്ടിയെങ്കിലും അവർ പിൻവാങ്ങി.1998ൽ പാർട്ടി അധ്യ യായ സോണിയ ആ പദവി ഏറ്റ വും ദീർഘകാലം വഹിച്ച വ്യ ക്തിയാണ്.

ഒന്നിലേറെ സ്ഥാനാർഥികളുണ്ടെ ങ്കിൽ ഡിസംബർ 16ന് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നടത്തും. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിന്‍റെ പിറ്റേന്നാണിത്. ഗുജറാത്തിൽ ഏതാണ്ട് ഏകനായാണു രാഹുൽ കോണ്‍ഗ്രസ് പ്രചാരണത്തിനു നായകത്വം വഹിച്ചത്. ഗുജറാത്തിൽ നേരത്തെ വിജയം ഉറപ്പിച്ചിരുന്ന ബിജെപിയെ ശക്തമായ പോരാട്ടത്തിലൂടെ വെള്ളം കുടിപ്പിക്കാൻ രാഹുലിന് കഴിയുകയും ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ച ഡിസംബർ 31നകം കോണ്‍ഗ്രസിന്‍റെ സംഘടനാ തെരഞ്ഞെടപ്പു നടപടികൾ പൂർത്തീകരിക്കും.


ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്‌ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്‍റെ അമരത്ത് നാല്പത്തേഴുകാരനായ രാഹുൽ വരുന്നതോടെ പാർട്ടിയിൽ ചരിത്രപരമായ മാറ്റം കൂടിയാകും സംഭവിക്കുക.

2004 മുതൽ ലോക്സഭാംഗമായ രാഹുൽ, സജീവ രാഷ്‌ട്രീയത്തിൽനിന്ന് അനാരോഗ്യത്തെ ത്തുടർന്ന് അമ്മ സോണിയ സാവധാനം ഉൾവലിയാൻ തുടങ്ങിയതോടെ ദേശീയ രാഷ്‌ട്രീയത്തിലെ നിർണായക ശക്തിയായി വളരുകയായിരുന്നു. ജനപ്രീതിയിൽ മുന്നിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് രാഷ്‌ട്രീയ പോരാട്ടം നടത്തുന്നതിലും സമീപകാലത്ത് രാഹുൽ ശ്രദ്ധേയനായിരുന്നു.

അന്തരീക്ഷംഊഷ്മളം

സോണിയാ ഗാന്ധിയുടെ വസതിയായ പത്താം നന്പർ ജൻപഥിൽ ഇന്നലെ രാവിലെ പത്തരയ്ക്കു തുടങ്ങിയ കോൺഗ്രസ് പ്രവർത്തക സമിതി യോഗംനേതൃമാറ്റത്തിന് കളമൊരുക്കിക്കൊണ്ട് പതിവിലേറെ ഉൗഷ്മളമായിരുന്നു.

പദവി ഒഴിയാൻ വെന്പുന്ന സോണിയയും ഏറ്റെടുക്കാൻ ഒരുങ്ങുന്ന രാഹുലും ഒരുപോലെ ഉന്മേഷത്തിലുമായിരുന്നു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അടക്കമുള്ള പ്രമുഖരെല്ലാം പങ്കെടുത്ത യോഗത്തിൽ മുതിർന്ന നേതാവ് എ.കെ. ആന്‍റണിക്കു പുറമെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രത്യേക ക്ഷണിതാവായി ഡൽഹിയിലെ പാർട്ടിയുടെ ചുമതലക്കാരനായ പി.സി. ചാക്കോയും പങ്കെടുത്തു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.