അഖിലയുടെ മൊഴി രഹസ്യമായി എടുക്കണമെന്നു പിതാവ്
Tuesday, November 21, 2017 2:54 PM IST
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം നടത്തിയെന്നു കണ്ടെത്തി ഹൈക്കോടതി വിവാഹം റദ്ദാക്കിയ വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ മൊഴി രഹസ്യമായി എടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോകൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി.

കോടതിയുടെ നിർദേശ പ്രകാരം നവംബർ 27നു യുവതിയെ ഹാജരാക്കാനിരിക്കേയാണ് അശോകൻ ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. മതപരിവർത്തനം നടത്തിയെന്ന് ആരോപിക്കുന്ന സൈനബയെയും സത്യസരണി അധികൃതരെയും കോടതിയിലേക്കു വിളിച്ചുവരുത്തണമെന്നും അശോകൻ ആവശ്യപ്പെട്ടു.


അഖിലയുടെ മൊഴി അടച്ചിട്ട കോടതിയിലെടുക്കണമെന്ന് അശോകന്‍റെ അഭിഭാഷകൻ കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. താൻ വീട്ടുതടങ്കലിലാണെന്നു യുവതി അറിയിച്ചതു ഗൗരവമായി പരിഗണിക്കേണ്ട താണെന്നു ചൂണ്ടിക്കാട്ടിയ കോടതി, യുവതിയെ നവംബർ 27നു ഉച്ചയ്ക്ക് മൂന്നിനു കോടതിയിൽ ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.