ആധാർ ഇല്ലാത്തവർക്ക് സാവകാശം നല്കും
ആധാർ ഇല്ലാത്തവർക്ക് സാവകാശം നല്കും
Thursday, December 7, 2017 2:03 PM IST
ന്യൂഡൽഹി: ആധാർ ഇല്ലാത്തവർക്കു ബാങ്ക് അക്കൗണ്ടുമായും സർക്കാരിന്‍റെ വിവിധ ക്ഷേമ പദ്ധതികളുമായും ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31ൽ നിന്നു മാർച്ച് 31 ആക്കി നീട്ടുമെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇന്നിറങ്ങും. എന്നാൽ നിലവിൽ ആധാർ ഉള്ളവരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. മൊബൈൽ നന്പറുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറായാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു.

സർക്കാരിന്‍റെ വിവിധ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നതിനെതിരേ നൽകിയ കേസുകൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കാനിരിക്കേയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.


വിവിധ ക്ഷേമപദ്ധതികൾക്കും ബാങ്ക് അക്കൗണ്ടിനും ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ആധാർ ബന്ധിപ്പിക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെ സമയപരിധി നീട്ടി നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.