വിജയ് മല്യ, ലളിത് മോദി കേസുകൾ: കേന്ദ്രത്തിനെതിരേ സുപ്രീംകോടതി
വിജയ് മല്യ, ലളിത് മോദി കേസുകൾ: കേന്ദ്രത്തിനെതിരേ സുപ്രീംകോടതി
Tuesday, December 12, 2017 2:52 PM IST
ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യയെയും ഐപിഎൽ കേസിൽ പ്രതിയായ ലളിത് മോദിയെയും വിചാരണ നേരിടുന്നതിനായി രാജ്യത്തെത്തിക്കാത്ത സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരേ സുപ്രീംകോടതി. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ തയാറാകുന്നില്ലെന്നു കുറ്റപ്പെടുത്തിയ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, സർക്കാരിന്‍റെ മനോഭാവമാണ് ഇക്കാര്യത്തിൽ പ്രകടമാകുന്നതെന്നും വിമർശിച്ചു.

തങ്ങൾ ഭീഷണിപ്പെടുത്തിയി ട്ടും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രവർത്തിക്കാൻ തയാറാകുന്നില്ലെന്നും ബെഞ്ച് കുറ്റപ്പെടുത്തി. വായ്പാതട്ടിപ്പു കേസിൽ വിജയ് മല്യയും ഐപിഎൽ ക്രമക്കേട് കേസിൽ ലളിത് മോദിയും വിവിധ കേസുകളിൽ വിചാരണ നേരിടുന്നുണ്ടെങ്കിലും രാജ്യംവിട്ടു ലണ്ടനിൽ അഭയം തേടിയിരിക്കുകയാണ്.

മല്യയെയും മോദിയെയും ഇന്ത്യയിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു സുപ്രീംകോടതി നേരത്തേ പല ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് കോടതി ഇന്നലെ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്.

ചിലർ ഓടി രക്ഷപ്പെട്ടിരിക്കുന്നു. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. എട്ടു മാസത്തോളമായി ഇതു സംബന്ധിച്ച് പല ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും നിങ്ങൾ അതിൽ ഒന്നും ചെയ്തിട്ടില്ല. എന്തു ഗൂഢാലോചനയാണ് നടക്കുന്നതെന്നു നിങ്ങൾ പറഞ്ഞേ മതിയാകൂ: കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗിനോടും വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭിഭാഷകൻ വി. മോഹനയോടും പറഞ്ഞു.

ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ കോടതിയിൽ വിളിച്ചുവരുത്തുന്നതിനെക്കുറിച്ചാണു തങ്ങൾ ആലോചിക്കുന്നത്. അവർ വന്നു വിശദീകരിക്കട്ടെ. അല്ലാതെ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടിയുണ്ടാകുമോയെന്നു തോന്നുന്നില്ലെന്നും രണ്ടംഗ ബെഞ്ച് കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുന്പോൾ എന്തു നടപടിയെന്നു തീരുമാനിക്കുമെന്നും ബെഞ്ച് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.